ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ നടന്നത് വന്‍ ലഹരി മരുന്നു വേട്ട. തിലക് നഗറില്‍ നിന്നും 2,000 കോടി രൂപയുടെ ലഹരി മരുന്നാണ് പിടികൂടിയത്. തിലക് നഗറിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്നാണ് കൊക്കെയിന്‍ പിടികൂടിയത്. 200 കിലോഗ്രാം കൊക്കെയ്‌നാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. ഇതോടെ ഒരാഴ്ചക്കിടെ ഡല്‍ഹിയില്‍ പിടികൂടിയത് 7500 കോടി രൂപയുടെ കൊക്കെയ്‌നാണ്.

രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു. പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് പ്രധാനി പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. ലഹരി സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.