തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും. സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന ആത്മഹത്യാ കുറിപ്പെഴുതിയാണ് അനില്‍കുമാര്‍ ജീവനൊടുക്കയത്. അതുകൊണ്ട് തന്നെ ആ സംഭവം ബിജെപിക്കും തലവേദനയാണ് ഈ ആത്മബഹത്യ.

തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാറാണ് (52) ആത്മഹത്യ ചെയ്തത്. അനില്‍ കുമാര്‍ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്.

ഇന്ന് രാവിലെ എട്ടരമണിയോടെ തിരുമലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് ജീവനൊടുക്കിയത്. അനില്‍ കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയില്‍ ആറ് കോടിയിലധികം രൂപ വായ്പ നല്‍കിയിട്ടുണ്ട്. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഇതോടെ നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഈ കേസില്‍ അനില്‍ കുമാറിനെയാണ് പൊലീസ് വിളിപ്പിച്ചത്.സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. താനും തന്റെ കുടുംബമോ ഒരു പണം ഇതില്‍ നിന്നും എടുത്തിട്ടില്ല. ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ പേരിലാണ്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. എന്നാല്‍ ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു.

എന്നാല്‍ വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാത്ത ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ലോണ്‍ എടുത്തവര്‍ പലരും തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ അനില്‍ കുമാറിന്റെ പരിചയത്തിലാണ് വന്നത്. ഇത് തിരിച്ചുകൊടുക്കാന്‍ പറ്റാത്തതിലുള്ള മാനസിക സമ്മര്‍ദ്ദം അദ്ദേഹം അനുഭവിക്കുകയായിരുന്നു'- വിവി രാജേഷ് പറഞ്ഞു.