കണ്ണൂർ: സ്ഥിരം റൂട്ടിലൂടെ പ്രൈവറ്റ് ബസ് കുതിക്കവേ പൊടുന്നനെ മുന്നിൽ നിന്ന യാത്രക്കാരുടെ പരിഭ്രാന്തി നിറഞ്ഞ നിലവിളി ശബ്ദം. നിമിഷ നേരം കൊണ്ട് വളയത്തിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു. ബസ് പുറകിലോട്ട് നീങ്ങി. അപ്പോഴാണ് ഡ്രൈവർ സീറ്റിലെ കാഴ്ച കണ്ടക്ടർ കാണുന്നത്. ബോധം പോയ നിലയിൽ ബസ് ഡ്രൈവർ ഇതോടെ മുന്നിലേക്ക് പാഞ്ഞെത്തുകയായിരിന്നു കണ്ടക്ടർ. പിന്നാലെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടൽ കാരണം വലിയ അപകടമാണ് ഒഴിവായത്. കണ്ണൂരിലാണ് സംഭവം നടന്നത്.

ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് സംഭവം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനാണ് സംഭവം നടന്നത്. ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് നീങ്ങി. പെട്ടെന്ന് തന്നെ കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ അപകടം ഒഴിവായി. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്.

മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ ഉടനെ കണ്ടക്ടറെ അറിയിച്ചു. ഉടനെ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് നിർത്തിപ്പിടിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.