- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ കൂട്ടത്തോടെ മരിക്കാൻ പോകുന്നുവെന്ന് പുലർച്ചെ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഫോൺകോൾ; വിളിയെത്തിയതിന് പിന്നാലെ പൊലീസ് കുതിച്ചെത്തിയെങ്കിലും കണ്ട് അഞ്ച് ജീവനുകൾ തൂങ്ങിയാടുന്ന ദാരുണ ദൃശ്യം; വാച്ചാൽ ഗ്രാമം ഉണർന്നത് ദുരന്ത വാർത്തകേട്ട്; നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും
കണ്ണൂർ: ഒന്നിച്ചു ജോലി ചെയ്തിരുന്ന നിർമ്മാണ തൊഴിലാളികളായ യുവാവും യുവതിയും ജീവനൊടുക്കിയത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിനു ശേഷം. സംഭവം നടന്ന ബുധനാഴ്‌ച്ച പുലർച്ചെ ചെറുവത്തൂർ നകുടിയിൽ ശ്രീജ (38) ചെറുപുഴ പൊലിസ് സ്റ്റേഷനിൽ വിളിച്ചു ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. ഇതു കേട്ടയുടൻ ഫോൺ വിളിയെത്തിയ പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടും ചാൽ വാച്ചാലിൽ പൊലിസ് വാഹനത്തിൽ കുതിച്ചെത്തിയെങ്കിലും അഞ്ച് ജീവനുകൾ ഈ ലോകത്തോട് വിട പറഞ്ഞ് തൂങ്ങിയാടുന്ന ദാരുണ ദൃശ്യമാണ് കണ്ടത്.
പൊലീസ് കതക് തകർത്ത് അകന്നു കടന്നപ്പോഴാണ് അയൽവാസികൾ വിവരമറിഞ്ഞത്. ശ്രീജയും ഷാജിയും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജയുടെ ആദ്യ ഭർത്താവ് പൊലിസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച പ്രശ്‌നങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മക്കളെ കൊന്നു കെട്ടിതൂക്കിയ ശേഷം ദമ്പതികൾ തുങ്ങി മരിക്കുകയായിരുന്നു.
മൂത്ത കുട്ടി സൂരജ് സെൻട്രൽ ഹാളിലും ഇളയ രണ്ടു കുട്ടികൾ സ്റ്റെയർ കേസിലും ഷാജിയും ശ്രീജയും കിടപ്പുമുറിയിലുമാണ് തൂങ്ങി നിന്നിരുന്നത്. വയക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ് ഇവർ. കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ മരിച്ചത് പടിയോട്ടും ചാൽ വച്ചാൽ ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്. അയൽക്കാരും ബന്ധുക്കളും സംഭവമറിഞ്ഞതിന്റെ ഞെട്ടലിൽ നിന്നും ഇനിയും വിമുക്തരായിട്ടില്ല.
നൂറ് കണക്കിനാളുകളാണ് ദുരന്ത വാർത്തയറിഞ്ഞ് വച്ചാൽ ഗ്രാമത്തിലെത്തിയത്. കണ്ണൂർ റൂറൽ എസ്‌പി ഹേമലത പയ്യന്നൂർ ഡി.വൈ എസ് പി കെ. ഇ പ്രേമചന്ദ്രൻ , ചെറുപുഴ എസ്‌ഐ എംപി ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സംഘവും സ്ഥലത്തെത്തി. നിർമ്മാണ തൊഴിലാളികളായ ഷാജിയും ശ്രീജയും ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയമാണ് പ്രണയത്തിലായി. അയൽവാസികളുമായി ഇവർക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.
കഴിഞ്ഞ മെയ് 16 നാണ് മാങ്കുളം ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതരായത്. ഷാജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട് ശ്രീജയ്ക്ക് ഭർത്താവും മൂന്ന് മക്കളുമുണ്ട്. ശ്രീജയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലാണ് കൂട്ട ആത്മഹത്യ നടന്നത്. ബന്ധുക്കളുടെ ഓമനകളായിരുന്നു സൂരജ് (12) സുജിൻ (8) സുരഭി (6) എന്നിവർ കുട്ടികളുടെ ദുരന്തം ഉറ്റവരെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.




