- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുറി ആരോ...പുറത്തുനിന്ന് പൂട്ടിയതായി കണ്ടതോടെ പരിഭ്രാന്തി; സ്ഥലത്ത് നാട്ടുകാർ അടക്കം ഇരച്ചെത്തിയപ്പോൾ ദാരുണ കാഴ്ച; വാടകമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; ഒപ്പമുണ്ടായിരുന്ന പയ്യനെ തേടി പോലീസ്; അത് കൊലപാതകമോ?
ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ ഒരു കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളേജിലെ അവസാന വർഷ ബി.ബി.എം വിദ്യാർഥിനിയായ ദേവിശ്രീ (21) ആണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളഞ്ഞ, കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് പ്രേംവർദ്ധൻ എന്നയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മാദനായകനഹള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മരണം നടന്ന മുറിയിലെ സാഹചര്യങ്ങളും, ആൺസുഹൃത്ത് ഒളിവിൽ പോയ രീതിയും കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്ന മുറി മാനസ എന്ന സ്ത്രീ വാടകയ്‌ക്കെടുത്തത്. രാവിലെ 9:30 ഓടെയാണ് ദേവിശ്രീയും പ്രേംവർദ്ധനും ഈ വാടക മുറിയിൽ പ്രവേശിച്ചത്. രാത്രി 8:30 വരെ ഇരുവരും മുറിയിൽ ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഇതിനുശേഷം പ്രേംവർദ്ധൻ മുറി പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. ഏറെ വൈകിട്ടും മുറി തുറക്കാതെ കണ്ടതിനെ തുടർന്നുണ്ടായ സംശയങ്ങളാണ് പിന്നീട് മുറി തുറന്ന് പരിശോധിക്കാൻ കാരണമായത്. തുടർന്ന് അകത്ത് ദേവിശ്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിലെ താമസക്കാരനുമായ ജയന്ത്.ടി എന്നയാളാണ് ദേവിശ്രീയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേവിശ്രീയുടെ മരണകാരണം വ്യക്തമല്ലാത്തതിനാലും, ഒപ്പമുണ്ടായിരുന്നയാൾ മുറി പുറത്തുനിന്ന് പൂട്ടി ഒളിവിൽ പോയതിനാലും, പ്രേംവർദ്ധനാണ് സംഭവത്തിലെ പ്രധാന പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്.




