- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം സ്പെഷ്യൽ ലഹരികളും കേരളത്തിലേക്ക് ഒഴുകുന്നു; കണ്ണൂരിൽ ലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതികൾ; പരിശോധനകൾ ശക്തമാക്കി എക്സൈസ്
കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ എക്സൈസ് മയക്കുമരുന്ന്, കഞ്ചാവ് വേട്ട ശക്തമായി. കണ്ണൂരലെ രണ്ടിടങ്ങളിൽ നിന്നും ലഹരിയുമായി നിരവധി കേസുകളിലെ പ്രതിയായ രണ്ടുയുവാക്കൾ അറസ്റ്റിൽ. മയക്കുമരുന്ന് വിപണനത്തിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന യുവാവിനെ തലശേരിയിൽ നിന്നും ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയിൽനിന്ന് യുവാവ് പിടിയിലായത്. തലശ്ശേരി എം.എം. റോഡിലെ പൊന്മാണിച്ചി വളപ്പിൽ വീട്ടിൽ റപ്പു എന്നു വിളിക്കുന്ന പി.വി. റഫ്നാസാണ് (31) അറസ്റ്റിലായത്. 50 മില്ലിഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽനിന്ന് കണ്ടെടുത്തു. തലശ്ശേരി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാറും സംഘവും പിന്നാലെ ഓടിയാണ് യുവാവിനെ എം.എം റോഡിൽനിന്ന് പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർ വി.കെ. ഷിബു, സുധീർ വാഴവളപ്പിൽ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലെനിൻ എഡ്വേർഡ്, വി.കെ. ഫൈസൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ജസ്ന ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് റഫ്നാസെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് ലഹരി ഉൽപന്നങ്ങളായ ബ്രൗൺ ഷുഗർ, എം.ഡി.എം.എ തുടങ്ങിയവ ട്രെയിൻ മാർഗം വഴി എറണാകുളത്ത് എത്തിച്ച് അവിടെനിന്ന് ബസ് മാർഗം തലശ്ശേരിയിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിൽപന നടത്താറുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട റഫ്നാസ് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.നിരവധി കവർച്ചാ കേസുകളിൽ പ്രതിയായിരുന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ പാപ്പിനിശ്ശേരി സ്വദേശി സി എം തഷ്ബീറിനെയാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിവിധ സ്റ്റേഷനുകളിലായി ആറിലധികം കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.ടഹസ്യവിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡ് നടത്തിയത്.
പ്രതിയെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിനങ്ങളിലും മയക്കുമരുന്ന് കണ്ടെത്താൻ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസിനൊപ്പം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫും മയക്കുമരുന്ന് വേട്ടയ്ക്കായി സജീവമായി രംഗത്തുണ്ട്. ഒരു ദിവസം ഓരോ പൊലിസ് സ്റ്റേഷൻ പരിധിയിലും ഏറ്റവും ചുരുങ്ങിയത് അഞ്ചു മയക്കുമരുന്ന് കേസുകളെങ്കിലും പിടികൂടണമെന്നാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ നിർദ്ദേശം.