തൃശൂർ: രാവിലെ യുവാക്കൾ പമ്പിൽ പെട്രോൾ അടിക്കാനെത്തിയത് വലിയ തലവേദന സൃഷ്ട്ടിച്ചു. ബൈക്ക് നേരെ പമ്പിലേക്ക് ഓടിച്ചുകയറ്റി ഇന്ധനം നിറയ്ക്കവേയാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. ഇന്ധനം നിറയ്ക്കവേ കവറിൽ നിന്നടിച്ച സ്പാർക്കിൽ വൻ പൊട്ടിത്തെറിയാണ് നടന്നത്. ഉഗ്ര ശബ്ദത്തിൽ ആളുകൾ എല്ലാം ഭയന്നോടി.

ഒടുവിൽ ജീവനക്കാരുടെ പെട്ടെന്നുണ്ടായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് യുവാക്കളെ അവിടെ നിന്ന് പിടികൂടിയിരുന്നു.

ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ച് അപകടമുണ്ടായെങ്കിലും വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച്ച രാവിലെ ഓടെയാണ് അപകടം നടന്നത്. കൂരിക്കുഴി സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ ചേലൂരിൽ ഉള്ള പെട്രോൾ പമ്പിൽ കയറിയതായിരുന്നു. ബൈക്കിന്‍റെ ഹാൻഡിൽ ബാറിൽ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്‍റെ ഭാഗത്ത് നിന്നുള്ള ചൂടേറ്റ് കവർ ഉരുകി ഒടുവിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ അടിക്കുന്നതിനായി പെപ്പ് എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. ബൈക്ക് മറിഞ്ഞ് വീണെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സാധിച്ചു. എക്സ്പ്ലോക്സിവ് സാധനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ രണ്ട് പേർക്കെതിരെയും ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ശേഷം ഇരുവരെയും ജ്യാമത്തിൽ വിടുകയും ചെയ്തു.