- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാമ്പള്ളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാം അറസ്റ്റിൽ: പിടിയിലായത് അഴീക്കോട്ടെ മൂന്ന് നിരത്തിൽ നിന്നും; ബാറിലുണ്ടായ തർക്കത്തിനിടെ വളപട്ടണത്തെ ഖലാസിയായ റിയാസിനെ നിഷാം കുത്തിയത് അരയിൽ സൂക്ഷിച്ചകത്തി ഉപയോഗിച്ച്
കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ബാറിൽ നിന്നും വളപട്ടണം കീരിയാട് സ്വദേശി ടി.പി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജിം നിഷാമിനെ പൊലിസ് അറസ്റ്റു ചെയ്തു. അഴീക്കോടു മൂന്നു നിരത്തിൽ നിന്നാണ് പ്രതിയെ ബുധനാഴ്‌ച്ച പുലർച്ചെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിഷാം അഞ്ചുദിവസമായ ഒളിവിലായിരുന്നു. കണ്ണൂർ അസി.സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മയ്യിൽ സി. ഐ. ടി.പി സുമേഷും സംഘമാണ് പ്രതിയെ കൂടിയത്.
നിഷാമിനെ ചേമഞ്ചേരിയിലെ ഒരു ലോഡ്ജിൽ താമസിക്കാൻ സഹായിച്ചതിന് ഇയാളുടെ കൂട്ടാളിയായ കൊയിലാണ്ടി സ്വദേശി നജീബിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇയാളിൽ നിന്നാണ് നിഷാം അഴീക്കോട്ടേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ദിവസങ്ങൾക്കു മുൻപാണ് കണ്ണൂർ ജില്ലയെഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്.
കാട്ടാമ്പള്ളി കൈരളി ബാറിലുണ്ടായ തർക്കത്തിനിടെയാണ് വളപട്ടണത്തെ ഖലാസിയായ റിയാസിനെ അരയിൽ സൂക്ഷിച്ചകത്തി ഉപയോഗിച്ചു നിഷാം കുത്തിയത്. നെഞ്ചിന് കുത്തേറ്റ റിയാസിനെ ആദ്യംകണ്ണൂർ ജില്ലാ ആശുപത്രിയിലും നിലഗുരുതരമായതിനെ തുടർന്ന് ചാലമിംമ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
റിയാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തുമായി നിഷാം നടത്തിയ വാക്തർക്കത്തിനിടെ സംഘഷം ഒഴിവാക്കുന്നതിനായി ഇടപെടുന്നതിനിടെ റിയാസിന് നെഞ്ചിൽ ആഴത്തിലുള്ള കുത്തേൽക്കുന്നത്.ഇതിനു ശേഷം ഇയാൾ അവിടെനിന്നും സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് വഴി കൊല്ലംവരെ നിഷാമെത്തിയിരുന്നുവെന്ന് പൊലിസിന് വ്യക്തമായിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
അഴീക്കോട് മൂന്നുനിരത്തിൽ ദിനേശ്ഭവനുസമീപം ജിംനേഷ്യം നടത്തിവരികയായിരുന്നുനിഷാം. ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വിമാനത്താവളം വഴി രാജ്യത്തിന്പുറത്തു കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു. നിഷാമിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും ബന്ധുവീടുകളിലും പൊലിസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാളെ അഴീക്കോടു നിന്നും തന്നെ പിടികൂടിയത്്.
ഒളിവിൽ പോയ സമയത്ത് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഒളിത്താവളങ്ങൾ മാറിമാറി കഴിഞ്ഞിരുന്ന നിഷാം പൊലിസിനെ കുഴക്കിയിരുന്നു. സ്വിച്ച് ഓൺ ചെയ്തപ്പോഴെക്കെ ഇയാൾ കോഴിക്കോടും കൊല്ലത്തുമുണ്ടായിരുന്നുവെന്ന് പൊലിസ് തിരിച്ചറിഞ്ഞിരുന്നു. എ.ടി. എംകാർഡു ഉപയോഗിക്കുകയോ പണമെടുക്കുകയോചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നിഷാം എവിടെയാണ് കൃത്യമായി ഉള്ളതെന്ന് തിരിച്ചറിയാൻകഴിഞ്ഞിരുന്നില്ല.




