കോഴിക്കോട്: മലാപ്പറമ്പില്‍ പിടിയിലായ പെണ്‍വാണിഭ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് സ്ഥിരക്കാരുടെ പരിചയക്കാരെയും ക്ഷണിച്ച് ഗ്രൂപ്പില്‍ ആളെക്കൂട്ടും. വാട്സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാര്‍ ഫ്‌ളാറ്റിലെ കൗണ്ടറില്‍ പണമടച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

ഇടപാടുകാര്‍ക്ക് വാട്സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റിലെത്തിയാല്‍, കൗണ്ടറിലെത്തി പണമടയ്ക്കണം.

ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാര്‍. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു.

ആശുപത്രികളുടെ അടുത്ത് ഫ്‌ളാറ്റ് എടുത്തിരുന്നത് കൊണ്ട് അയല്‍ക്കാരും മറ്റും ചോദിച്ചാല്‍, ഡയലാലിസിന് വന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും മറ്റുമായിരിക്കും നുണ പറഞ്ഞ് ഒഴിയുക. പാതിരാത്രിയില്‍ പരിചയമില്ലാത്തവരുടെ പോക്കും വരവും ഏറിയപ്പോളാണ് അയല്‍ക്കാരുടെ പരാതിയില്‍ ഫ്‌ളാറ്റ് പൊലീസ് നിരീക്ഷിച്ചുതുടങ്ങിയത്.

പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. രണ്ടു വര്‍ഷം മുന്‍പ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി ഒന്നേകാല്‍ ലക്ഷം രൂപ ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്..

നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയതി നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് സ്ത്രീകളെ ലൈംഗികത്തൊഴിലിനായി എത്തിച്ചിരുന്നത്.

രണ്ടു വര്‍ഷം മുന്‍പാണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഫ്ളാറ്റ് കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് ചെയ്തത്.റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഫ്ളാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വര്‍ഷം മുന്‍പാണ് സംഘം ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

റാക്കറ്റ് നടത്തിപ്പില്‍, ലഹരി മാഫിയയും ഇതില്‍ പങ്കാളിയാണെന്നാണ് സൂചന. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്ക്ക് അപ്പാര്‍ട്ട്മെന്റിന്റെ ഉടമയ്ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്സ് റാക്കറ്റാണ് പിടിയിലായത്.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി അമിനീഷ് കുമാര്‍ വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍.

ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്‌മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു. മലാപ്പറമ്പില്‍ നിരവധി ഫ്‌ളാറ്റുകള്‍ അപ്പാര്‍ട്‌മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

നടക്കാവ് പൊലീസില്‍ നിന്നും എസ്‌ഐ വിളിച്ചാണ് സഹഉടമ സ്ഥലത്തെത്തിയത്. ' മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു' എന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സഹഉടമ പറഞ്ഞത്.

ഈയിടെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു എന്നും ഉടമ പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി എന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.