കാസർകോട്: മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. ഹിൽഡ ഡിസൂസ എന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര(38) സംഭവത്തിന് ശേഷം ഒളിവിലാണ്. അയൽവാസിയായ ലോലിത എന്ന യുവതിയെയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലോടെ രക്ഷപ്പെട്ടു. ലോലിത ആശുപത്രിയിലാണ്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് യുവതിയെ ആദ്യം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ അമ്മയെയും യുവതിയെയും തീ കൊളുത്തി മെൽവിൻ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെടുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.

അമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ മകന്‍ തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിതയേയും പ്രതി ആക്രമിച്ചു. പൊള്ളലേറ്റ ലോലിത ചികിത്സയിൽ കഴിയുകയാണ്. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പ്രതി ലോലിതയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വസ്ത്രങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.