- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭധാരണ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിപ്പ്; ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് അരലക്ഷം രൂപ; ക്ളിനിക്കിന്റെ പേരിൽ കബളിപ്പിക്കൽ; ഓൺ ലൈൻ തട്ടിപ്പ് സംഘത്തിനെ കണ്ടെത്താൻ അന്വേഷണം
തലശേരി: ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ളിനിക്കിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. കുട്ടികളില്ലാത്ത യുവതികളെ ലൈംഗിക ബന്ധത്തിലൂടെ ഗർഭിണികളാക്കുന്നത് ജോലിയായി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയത്.
തൊഴിൽ വാഗ്ദാനം ചെയ്തുള്ള ഓൺ ലൈൻ തട്ടിപ്പിൽ ഇതരസംസ്ഥാനക്കാരന്റെ അരലക്ഷം രൂപ നഷ്ടമായിരുന്നു. ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ളിനിക്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഗർഭം ധരിപ്പിക്കൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇതരസംസ്ഥാനക്കാരനായ യുവാവിനെ വലയിൽ വീഴ്‌ത്തിയത്.
കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണികളാക്കുകയാണ് ജോലിയെന്നതായിരുന്നു വാഗ്ദാനം. മാഹി ദേശീയപാതയ്ക്കു സമീപത്തെ ലോഡ്ജിൽ താമസിച്ചു ജോലി ചെയ്തുവരികയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി സാജൻ ബട്ടാരിക്കാ(34)ണ് അരലക്ഷം രൂപ നഷ്ടമായത്.
തനിക്ക് ഗർഭധാരണ ജോലി ലഭിച്ചതെന്നു അവകാശപ്പെട്ട ഒരാൾ ഓൺ ലൈനായി സംസാരിക്കുകയും ഒരു യുവതിയെ ഗർഭിണിയാക്കിയതിന് കമ്പനിക്ക് ലഭിച്ച ഇരുപത്തിയഞ്ചുലക്ഷത്തിൽ നിന്നും അഞ്ചുലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് അയച്ചുതന്നതായും ഇയാൾ പറഞ്ഞു. കൂടാതെപണം ട്രാൻസഫർ ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടും ബട്ടാരിക്ക് അയച്ചു കൊടുത്തു.
ഇതുകണ്ടതിനെ തുടർന്നുണ്ടായ പ്രലോഭനത്തിൽ യുവാവ് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്തു. കൂടാതെ തൊഴിൽവിവരങ്ങൾ കമ്പനി പൂർണമായും രഹസ്യമായും സൂക്ഷിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്പിന്നാലെ കമ്പനിയിൽ നിന്നും ഒരു സന്ദേശം ലഭിച്ചു. കമ്പനിയിൽ ജോലിയിൽ പ്രവേശിക്കണമെങ്കിൽ അപേക്ഷാഫീസ്, പ്രൊസസിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് അൻപതിനായിരം രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശം.
പണമയക്കാനുള്ള ക്യൂ ആർ കോഡും അയച്ചു കൊടുത്തു. ഇതിനു പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. എന്നാൽ ജോലിലഭിക്കാത്തതിനെ തുടർന്ന് താൻ കബളിക്കപ്പെട്ടതായി മനസിലാക്കുകയും താമസിക്കുന്ന ലോഡ്ജ് ഉടമയോട് ഈക്കാര്യം പറയുകയുമായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ന്യൂമാഹി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്.