- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ തവണയും നൽകിയത് 500 രൂപയുടെ നോട്ട് മാത്രം; പൂക്കടക്കാരന് തോന്നിയ സംശയം വഴിത്തിരിവായി; അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ച വിമുക്ത ഭടനും വക്കീലും പിടിയിൽ; ലോക്കൽ പ്രസിൽ അച്ചടിച്ച അമ്പത് ലക്ഷത്തിൽ അഞ്ച് ലക്ഷവും ചെലവിട്ടതായി വെളിപ്പെടുത്തൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലൂടെ അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ വിമുക്ത ഭടനും അഭിഭാഷകനും പിടിയിൽ. 45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. അഭിഭാഷകന്റെ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളുണ്ടായിരുന്നത്.
പൂക്കടക്കാരന് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ എന്നയാളെയാണ് നുങ്കംപാക്കത്തെ പൂക്കടക്കാരൻ സഹായത്തോടെ പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ പിടികൂടിയത്.
നേരത്തെയും ഈ കടയിൽ അണ്ണാമലൈ നോട്ട് നൽകിയിരുന്നു. പൊലീസ് ചോദ്യെ ചെയ്യലിലാണ് സുഹൃത്താണ് നോട്ട് നൽകിയതെന്ന് ഇയാൾ വിശദമാക്കുന്നത്. ചെറിയ കടകളിലും പൂക്കടകളിലുമായി നൽകിയായിരുന്നു നോട്ട് മാറിയെടുത്തിരുന്നത്. ചെറുകിട സ്റ്റോറുകളേയും ഇവർ വ്യാപകമായി ഇത്തരത്തിൽ ഉപയോഗിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിരുഗമ്പാക്കത്ത് അഭിഭാഷകനായി പ്രവർത്തിക്കുന്ന 62കാരൻ വി സുബ്രഹ്‌മണ്യനിലേക്ക് അന്വേഷണം എത്തിയതിന് പിന്നാലെ നടന്ന റെയ്ഡിലാണ് വലിയ രീതിയിൽ സൂക്ഷിച്ച 500 രൂപാ നോട്ടുകൾ കണ്ടെത്തിയത്.
പത്ത് വർഷത്തെ സേവനത്തിന് ശേഷമാണ് അണ്ണാമലൈ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടതായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെന്നൈയിൽ തന്നെയുള്ള ഒരു പ്രസിൽ വച്ചാണ് സുബ്രഹ്‌മണ്യം കള്ള നോട്ട് നിർമ്മിച്ചതെന്നാണ് വിവരം. അഞ്ച് മാസങ്ങൾക്ക് മുൻപാണ് നോട്ടുകൾ അച്ചടിച്ചത്. 50 ലക്ഷം രൂപ വില വരുന്ന നോട്ടുകളാണ് അച്ചടിച്ചത്. ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ പ്രാദേശികമായി ചെലവാക്കിയെന്നും ഇവർ വെളിപ്പെടുത്തി.
കടയിൽ മൂന്നും നാലും തവണ വരുന്ന അണ്ണാമലൈ ഓരോ തവണയും 500 രൂപയുടെ നോട്ട് മാത്രം നൽകിയതിലാണ് പൂക്കടക്കാരനായ മണിക്ക് സംശയം തോന്നിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി.




