- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫിസിൽ ഒളിക്യാമറ സ്ഥാപിച്ച് ജില്ലാ കളക്ടറെ ഹണിട്രാപ്പിൽ കുരുക്കി; യുവതിയുമായി ശൃംഗരിക്കുന്ന വീഡിയോ ഉപയോഗിച്ച് കളക്ടറെ ഭീഷണിപ്പെടുത്തി; ലക്ഷ്യമിട്ടത് സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്താൻ; മുൻ റവന്യൂ ഓഫീസറടക്കം മൂന്ന് പേർ അറസ്റ്റിൽ; കളക്ടർക്ക് സസ്പെൻഷൻ
അഹമ്മദാബാദ്: ഓഫിസിൽ ഒളിക്യാമറ സ്ഥാപിച്ച് ജില്ലാ കളക്ടറെ ഹണിട്രാപ്പിൽ കുരുക്കിയ സംഭവത്തിൽ മുൻ റവന്യൂ ഓഫീസറടക്കം മൂന്ന് പേർ അറസ്റ്റിൽ. ഗുജറാത്തിൽ ആനന്ദ് ജില്ലാ കളക്ടറേറ്റിലെ ഓഫീസിലെത്തിയ യുവതിയുമായി ശൃംഗരിക്കുന്ന വീഡിയോ വൈറലായതിന് പിന്നിൽ വൻ ഗൂഢാലോചനയും ഹണിട്രാപ്പുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‌വിയുടെയും യുവതിയുടെയും വീഡിയോയാണ് ചോർന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ യഥാർഥമാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഗധവിക്കുനേരെ മുമ്പും ആരോപണങ്ങൾ ഉയർന്നതാണ്. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സംഘം വകുപ്പുതല അന്വേഷണവും നടത്തിയിരുന്നു.
ഓഫീസിൽ ഒളിക്യാമറവെച്ചത് ആരെന്ന പൊലീസിന്റെ അന്വേഷണം എത്തിയത് വനിതയായ റെസിഡന്റ് അഡീഷണൽ കളക്ടർ കേതകി വ്യാസിലാണ്. കേതകിയും ഡെപ്യൂട്ടി തഹസിൽദാർ ജെ.ഡി. വ്യാസും കീഴ് ജീവനക്കാരനായ ഹർഷ് ചവഡയും ചേർന്ന് രഹസ്യ ക്യാമറ സ്ഥാപിക്കുകയായിരുന്നു. ചില ഫയലുകളിൽ കളക്ടറെ ഒപ്പിടീക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു സ്ത്രീയെ പലവട്ടം ഇതിനായി ഇവർ നിയോഗിച്ചതായും പൊലീസ് പറയുന്നു. കെണിയിൽക്കുടുങ്ങിയ കളക്ടറുടെ ദൃശ്യങ്ങൾ വൈറലായത് സംഘത്തിന് തിരിച്ചടിയാവുകയായിരുന്നു. മൂവരുടെയും പേരിൽ കേസെടുത്തു.
കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയും ഏർപ്പാടാക്കുകയും ചെയ്‌തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. കളക്ടറുടെ ഓഫീസിൽ കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്ത് എടിഎസ് നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ടൗൺ പൊലീസ് കേസെടുത്തത്. രണ്ടാഴ്ച മുമ്പാണ് ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഡി എസ് ഗധ്‌വിയുടെ ചേംബറിൽ നിന്ന് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോയാണ് വൈറലായത്. തുടർന്ന് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഇയാളെ സസ്‌പെൻഡ് ചെയ്തു.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പാണെന്ന് വ്യക്തമായത്. മൂന്ന് പ്രതികളും ചേർന്ന് ക്യാമറകൾ വാങ്ങുകയും സ്ഥാപിക്കുകയും കളക്ടറെ കുടുക്കാൻ സ്ത്രീയെ അയക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറകൾ സ്ഥാപിക്കാൻ കേത്കി വ്യാസും ജയേഷ് പട്ടേലുമാണ് തീരുമാനിച്ചത്. പിന്നീട് സ്ത്രീയെ അയക്കാനും വീഡിയോ റെക്കോർഡ് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യാനും തീരുമാനിച്ചു. ഓൺലൈൻ പർച്ചേസ് വഴിയാണ് ക്യാമറകൾ വാങ്ങിയത്. എന്നാൽ, ഇവർ ഏർപ്പാടാക്കിയ സ്ത്രീയുടെ വീഡിയോ അല്ല ഇവർക്ക് ലഭിച്ചത്.
കളക്ടർ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വീഡിയോയും ചാറ്റുകളുടെ സ്‌ക്രീൻഷോട്ടും ഇവർക്ക് ലഭിച്ചു. ഇവ ഉപയോഗിച്ച് ഇവർ കളക്ടറെ ബ്ലാക്ക് മെയിൽ ചെയ്തു. കളക്ടറെ ബലാത്സംഗക്കേസിൽ കുടുക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ, പ്രതികളുടെ ആവശ്യം കളക്ടർ നിരാകരിച്ചതിനെ തുടർന്ന് വീഡിയോ മാധ്യമങ്ങൾക്ക് ചോർത്തിയെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി മൂന്ന് പ്രതികളെയും എടിഎസ് പിടികൂടിയതായും വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികൾ കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.




