- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു; റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ മൂന്നു വയസുകാരൻ മരിച്ചു; ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ; കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ആരോപണം; ചികിത്സാപിഴവെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചതായി പരാതിയുമായി ബന്ധുക്കൾ രംഗത്ത്. തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പല്ലുവേദനയെ തുടർന്നാണ് ആരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കി മുറിയിലേക്ക് മാറ്റിയതിന് ശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നും ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധു വ്യക്തമാക്കി. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു.
റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
കുഞ്ഞിന് നാലുവയസാകാറായെന്നും പല്ലിന്റെ റൂട്ട് കനാൽ ശസ്ത്രക്രിയ നടത്തിയശേഷം കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും ഇതെങ്ങനെ സംഭവിക്കുമെന്ന് മനസിലാകുന്നില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. റൂട്ട് കനാൽ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാൽ അത് ചികിത്സാ പിഴവല്ലാതെ മറ്റെന്താണെന്നും ഇവർ ചോദിക്കുന്നു.
കുട്ടിക്ക് ഇന്നലെ വൈകിട്ട് മുതൽ വെള്ളം മാത്രമാണ് നൽകിയത്. ശസ്ത്രക്രിയക്കിടെ ഛർദിക്കണമെങ്കിൽ വയറ്റിൽ എന്തെങ്കിലും ഉണ്ടാകണം. അനസ്‌തേഷ്യ നൽകിയതിൽ ഉൾപ്പെടെ പിഴവുണ്ടായിട്ടുണ്ടാകുമെന്നും ശസ്ത്രക്രിയക്കുശേഷം ഡോക്ടറും അനസ്‌തേഷ്യ നൽകിയ ഡോക്ടറും ഉടൻ തന്നെ തൃശ്ശൂരിലേക്ക് പോയെന്നും ഇക്കാര്യങ്ങളിലെല്ലാം സംശയമുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
തഹസിൽദാറുടെ മേൽനോട്ടത്തിൽ ഇൻക്വിസ്റ്റ് ഉൾപ്പെടെ നടത്തണമെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പൊലീസ് ഉൾപ്പെടെ എത്തിയിട്ടുണ്ട്. അതേസമയം, ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികളിൽ പൊലീസുമായി സഹകരിക്കുമെന്നും മരണകാരണം ഹൃദയാഘാതമെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡിക്‌സൻ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കുട്ടിയെ റൂട്ട് കനാൽ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോയത്.രാവിലെ 8.15ഓടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും 10.30വരെ നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നും മൈനർ സർജറിക്കുശേഷം ഓക്‌സിജൻ അളവിൽ കുറവുണ്ടായെന്നും ജീവൻ നിലനിർത്താൻ സാധ്യമായകാര്യങ്ങളെല്ലാം ചെയ്‌തെങ്കിലും നടന്നില്ലെന്നും ഡിക്‌സൺ പറഞ്ഞു.
സംഭവത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ലെന്നുംപിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.




