മുംബൈ: കാമുകന് ഒപ്പം ജീവിക്കാന്‍ മധുവിധു കാലയളവില്‍ ഭര്‍ത്താവിനെ ഭാര്യ ആസൂത്രിതമായി കൊലപ്പെടുത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെ ഉത്തര്‍പ്രദേശിലെ ഒരു യുവാവ് വിവാഹ ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ വിവരം പങ്കുവച്ചപ്പോള്‍ മറ്റൊരു രാജ രഘുവംശി ആയില്ലല്ലോ എന്നു പറഞ്ഞിരുന്നു. എന്നാല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ വിവരം യുവതിയുടെ ഭര്‍ത്താവ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മക്കളുടെ ട്യൂഷന്‍ ടീച്ചറോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. വളരെ അസ്വസ്ഥനാണെങ്കിലും ശാന്തനായിട്ടാണ് ഭാര്യയുടെ ഒളിച്ചോട്ടത്തെക്കുറിച്ച് യുവാവ് സംസാരിക്കുന്നത് 'എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്‌നി റാണി. ട്യൂഷന്‍ മാസ്റ്ററായ ശുഭം കുമാര്‍ മേത്ത ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവള്‍ അവനോടൊപ്പം ഒളിച്ചോടി. ഇനി എനിക്ക് അവളെ വേണ്ട.ഞാന്‍ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഭാര്യയുടെ തിരോധാനം ഏറെ ഞെട്ടിച്ചു. ഞങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്.'- മനീഷ് പറഞ്ഞു. യുവാവിന്റെ വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. യുവതിയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

യുവതിയുടെ ഭര്‍ത്താവ് വീഡിയോയിലൂടെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല.ഫോട്ടോകളടങ്ങിയ ഫയല്‍ കൈയില്‍ പിടിച്ചുകൊണ്ട് സംസാരിക്കുന്ന യുവതിയുടെ ഭര്‍ത്താവാണ് വീഡിയോയിലുള്ളത്. യുവതിയുടെയും കാമുകന്റെയും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്റെ സെല്‍ഫി അടക്കം ഇക്കൂട്ടത്തിലുണ്ട്.