- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂക്കൾ ശേഖരിക്കാൻ വിളിച്ചു ബംഗാളി തൊഴിലാളിയെ കൊള്ളയടിച്ചു; മോഷ്ടാവിനെ തിരിച്ചറിയാൻ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നു; ദിലീപ് കുമാർ തോർത്തുമുടുത്ത് റോഡരികിൽ നിന്നത് മണിക്കൂറുകളോളം; ശബരിമലയുടെ പേരിൽ മോഷണം; ചാലയിലെ കൊള്ള സമാനതകളില്ലാത്തത്
കണ്ണൂർ: ശബരിമലയിലേക്ക് കൊണ്ടു പോകാനുള്ള പൂക്കൾ ശേഖരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി ഇതരസംസ്ഥാന തൊഴിലാളിയെ കണ്ണൂർ ചാലയിൽ വെച്ചു കൊള്ളയടിച്ച സംഭവത്തിൽ എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പാന്റസും ഷർട്ടുമണിഞ്ഞ മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്.
ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോൺ നമ്പറിന്റെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ ദിലീപ് കുമാറാണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്‌ച്ച രാവിലെയാണ് അപരിചതൻ ദിലീപ് കുമാറിനെ പൂക്കൾ ശേഖരിക്കാൻ ജോലിക്ക് വിളിച്ചത്. ചെയ്തു ശീലമുള്ള ജോലിയല്ലെങ്കിലും പണി കുറവായതിനാൽ ഇയാൾ സമ്മതിക്കുകയായിരുന്നു.
1200 രൂപ ഒരുദിവസത്തെ കൂലിയും നിശ്ചയിച്ചു. തുടർന്ന് പരിചയപ്പെട്ടയാളുടെ ബൈക്കിൽ ദിലീപ് ചാല ബൈപ്പാസ് ജങ്ഷനിലെത്തി. സമീപത്തെ അക്കേഷ്യാ കാടുകൾക്കിടെയിൽ പോയി കാട്ടുതെച്ചി പൂവും കാട്ടുവള്ളികളും അയാൾ കാണിച്ചുകൊടുത്തു. ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ അഴിച്ചു സഞ്ചിയിലാക്കി വന്നയാളുടെ ബൈക്കിൽ സൂക്ഷിച്ചു. തോർത്തുടുത്ത് പൂക്കൾ ശേഖരിക്കാൻ പോയതിനു ശേഷം കുറെ സമയം കഴിഞ്ഞു പൂക്കളും വള്ളികളുമായി റോഡിലെത്തിയപ്പോൾ ബൈക്കും വസ്ത്രവും അപരിചിതനുമില്ല.
ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും നഷ്ടപ്പെട്ടിട്ടുണ്ട്. കുറെ നേരെ അവിടെ കാത്തുനിന്നിട്ടും കൂട്ടിക്കൊണ്ടുപോകാൻ അപരിചതനായ തൊഴിൽ ദാതാവ് എത്താത്തിനെ തുടർന്ന് അതിലൂടെ പോകുന്ന വഴിയാത്രാക്കരോട് കാര്യം പറയുകയും അവർ എടക്കാട് പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതിനു ശേഷം പൊലിസെത്തിയാണ് ദിലീപിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ പത്തുവർഷമായി തലശേരിക്കടുത്തെ മുഴപ്പിലങ്ങാടാണ് ദിലീപ് കുമാർ താമസിച്ചുവരുന്നത്. തിരിച്ചറിയൽ കാർഡ് നഷ്ടമായതാണ് തനിക്ക് ഏറെ സങ്കടമായതെന്ന് ദിലീപ്കുമാർ പറഞ്ഞു. ഇവ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടോയെന്ന് തിരയാൻ ഉച്ചയ്ക്കു ശേഷം ബൈപ്പാസിലെത്തിയെങ്കിലും കണ്ടെത്താനായില്ല.




