കണ്ണൂര്‍ :പഴയങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകനും പ്രാദേശിക ഭാരവാഹിയുമായ 21 വയസുകാരനെ പഴയങ്ങാടി പൊലിസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റുചെയ്തു.

പഴയങ്ങാടി എരിപുരം ചെങ്ങല്‍ സ്വദേശിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ സനു (21) വി നെയാണ് പഴയങ്ങാടി സി ഐ യും സംഘവും അറസ്റ്റ് ചെയ്തത്. 16 വയസുകാരിയെ ഇന്‍സ്റ്റന്‍ ഗ്രാം വഴി പരിചയം നടിച്ച് പ്രണയം നടിച്ചു ആരുമില്ലാത്ത സമയംവീട്ടില്‍ എത്തിയായിരുന്നു പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന്ആശുപത്രിയില്‍ എത്തിയപ്പോഴണ് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.

ഇതിനു ശേഷം ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിച്ചിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി പൊലിസില്‍ അറിയിച്ചു. ഇതിന് ശേഷംപൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. എസ്. എഫ്. ഐ ചെങ്ങല്‍ യൂനിറ്റ് ഭാരവാഹിയാണ് കുറ്റാരോപിതനായ യുവാവ്. എന്നാല്‍ തനിക്കെതിരെ ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്നാണ് യുവാവ് പൊലിസിന് മൊഴി നല്‍കിയത്.

വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലിസ് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.