മ്മുടെ സമൂഹത്തിൽ ഇപ്പോൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന പല ക്രൂര കൊലപാതകങ്ങൾ ആണ് നടക്കുന്നത്. സ്വന്തം മാതാപിതാക്കളുടെ അടുത്തുപോലും ചിലപ്പോൾ നല്ല സംരക്ഷണം കിട്ടില്ല. അത്തരമൊരു ക്രൂര കൊലപതകത്തിന്റെ വിവരങ്ങളാണ് തമിഴ്‌നാട്ടിൽ നിന്നും പുറത്തുവരുന്നത്. ഒരു റിയാലിറ്റി ഷോ മൂലം തെളിഞ്ഞത് ഒരു ക്രൂര കൊലപതകത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥ. ഒരു പ്രമുഖ തമിഴ് ചാനലിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. 'സൊൽവതെല്ലാം ഉൻമയ്’ എന്ന പതിവ് കുടുംബ പ്രശ്‌നം തീർക്കൽ പരിപാടിയുടെ ഇടയ്ക്കാണ് സംഭവം നടക്കുന്നത്. പരിപാടി പതിവുപോലെ അന്നും ടിവിയിൽ ടെലികാസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള ഒരു പെൺകുട്ടി 24 കാരനായ ഒരു പയ്യനൊപ്പം ഒളിച്ചോടി പോയി. അതാണ് പ്രധാന ചർച്ച വിഷയം. ചർച്ചയിൽ പെൺകുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കണമെന്ന വാശിയിലായിരുന്നു ആ അച്ഛനും അമ്മയും.

മകളെ കാമുകനൊപ്പം വിടാൻ തയാറല്ലെന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയും പരിപാടിയിൽ വളരെ വാശിയോടെ ആവർത്തിച്ച് പറഞ്ഞു. പക്ഷെ ഏവരെയും ഞെട്ടിപ്പിച്ച് വീട്ടിൽ പോകാൻ പേടിയാണെന്നായിരുന്നു അവളുടെ മറുപടി. എന്താണ് വീട്ടിൽ പോകാൻ ഇത്ര പേടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടി വർഷങ്ങളായി അച്ഛൻ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു. എന്നാൽ അതിന് പിന്നാലെ മറ്റൊരു കാര്യം കൂടി ആ പെൺകുട്ടി വെളിപ്പെടുത്തി.‘‘ ആ മൂന്നുപേരെയും എന്റെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തി, ഞങ്ങളുടെ വീടിന് സമീപമുള്ളൊരു കിണറ്റിൽ അവരുടെ മൃതദേഹമുണ്ട്’’. റിയാലിറ്റി ഷോയിലെ ആ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കേട്ട് നിന്നവർ അമ്പരന്നു. ഒടുവിൽ ആ വെളിപ്പെടുത്തലിൽ സംഭവിച്ചത് തമിഴ്നാടിനെ തന്നെ ഏറെ നടുക്കിയ മൂന്ന് കൊലപതകങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്.

24കാരനായ സതീഷ് കുമാർ ചാനലിൽ വിളിച്ച് താൻ ഭാർഗവി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാർ സമ്മതിക്കാതായതോടെ ഞങ്ങൾ ഒളിച്ചോടിയെന്നും അറിയിച്ചത്. ഭാർഗവിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും റിയാലിറ്റി ഷോയിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്നും സതീഷ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ഭാർഗവി, സതീഷ് കുമാർ, അവരുടെ മാതാപിതാക്കൾ എന്നിവർ പരിപാടിക്കെത്തിയത്. ഷോയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭാർഗവിക്ക് 17 വയസ്സുമാത്രമേ ആയിട്ടുള്ളു എന്ന കാര്യം അവതാരികയ്ക്ക് മനസ്സിലാകുന്നത്.

പിന്നാലെ വീട്ടിൽ നിന്ന് എന്തൊക്കെ സമ്മർദമുണ്ടെങ്കിലും മാതാപിതാക്കളുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് അവർ ഭാർഗവിയോട് പറഞ്ഞു. പക്ഷേ, അത് സമ്മതിക്കാൻ ആ പെൺകുട്ടി തയാറായിരുന്നില്ല. എന്താണ് സ്വന്തം വീട്ടിൽ പോകാൻ ഇത്ര ഭയം എന്ന് അവതാരിക ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം അച്ഛൻ തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്ന് ഭാർഗവി പറഞ്ഞത്. കൂടാതെ അച്ഛൻ 3 പേരെ കൊന്നിട്ടുണ്ടെന്നും അവൾ പരിപാടിയിൽ വച്ച് വെളിപ്പെടുത്തി.

ഭാർഗവിയുടെ വെളിപ്പെടുത്തൽ അടങ്ങിയ എപ്പിസോഡ് ചാനൽ 2012 മേയ് 28നാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്. പിന്നാലെ പൊലീസ് ഭാർഗവിയുടെ വീടിന് സമീപം പരിശോധിച്ചു. വീടിന് സമീപമുള്ളൊരു മൂടപ്പെട്ട കിണർ ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അവർ ജെസിബി ഉപയോഗിച്ച് അവിടെ പരിശോധിക്കാൻ തുടങ്ങി. തിരച്ചിലിൽ ആദ്യം ഒന്നും കിട്ടിയില്ലെങ്കിലും കൂടുതൽ ആഴത്തില്‍ തിരഞ്ഞപ്പോൾ അവിടെ നിന്ന് മൂന്നു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നാലെ മുരുകനെയും ഭാര്യ രാജേശ്വരിയെയും തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചത്തെ തിരിച്ചിലിനൊടുവിലാണ് പൊലീസ് മുരുകനെയും ഭാര്യയെയും കണ്ടെത്തിയത്.

ഒടുവിൽ ചാനലിന്റെ പേരിൽ ഫോൺവിളിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. നിങ്ങളുടെ നിരപരാദിത്തം തെളിയിക്കാൻ അവസരം ഒരുക്കാമെന്നും ഞങ്ങള്‍ പറയുന്നിടത്ത് എത്തണമെന്നും പോലീസ് ആവശ്യപ്പെടുകയും ചെയ്തു. പ്രസ് എന്ന ബാനർ ഒട്ടിച്ച കാറിലാണ് പൊലീസ് അങ്ങോട്ടേക്കെത്തിയത്. അവരോട് മുരുകൻ എല്ലാം തുറന്നു പറയുകയായിരുന്നു.

അതേസമയം, മൂന്നു കൊലപാതകങ്ങൾക്കും മുരുകനെ സഹായിച്ചതു ഭാര്യ രാജേശ്വരിയും സഹോദരൻ മതിയരശും മൂർത്തിയുമായിരുന്നു. ഇതിൽ മൂർത്തി പിന്നീടു ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തു. കേസിൽ കുച്ചിപ്പാളയം സ്വദേശി മുരുകൻ, ഭാര്യ രാജേശ്വരി, സഹോദരൻ എ. മതിയരശൻ എന്നിവരെ പൊലീസ് പിടികൂടി. 2020 ജൂലൈയിലാണ് കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്. മുരുകന് 3 ജീവപര്യന്തം തടവും സഹോദരൻ മതിയരശന് ജീവപര്യന്തം തടവും ശിക്ഷ വിധിക്കുകയും ചെയ്തു. മുരുകന്റെ ഭാര്യ രാജേശ്വരിയെ കേസിൽ കുറ്റവിമുക്തയാക്കി.ഇപ്പോൾ, ഈ ഞെട്ടിപ്പിക്കുന്ന കൊലപതാക കഥ സോഷ്യൽ മീഡിയയിൽ അടക്കം വളരെ ചർച്ചയായിരിക്കുകയാണ്.