- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വര്‍ണ തളി പാത്രം... നിവേദ്യ ഉരുളി... സ്വര്‍ണ ദണ്ഡ്... മോഷണങ്ങള്‍ തുടര്‍ക്കഥ; അവസാന എപ്പിസോഡില്‍ കേള്‍ക്കുന്ന പാല്‍ക്കടത്ത്; പട്ടാളവും പോലീസും രഹസ്യാന്വേഷണ വിദഗ്ധരും കാവല്‍ നില്ക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ എങ്ങും ഉയരുന്നത് ആശങ്ക മാത്രം; ശതകോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിലെത്തിയ ഈ കള്ളനെ എങ്കിലും കണ്ടെത്തുമോ?
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷയിൽ ആശങ്ക ഉയർത്തി നിരന്തരമായി ഉണ്ടാകുന്ന മോഷണ പരാതികൾ. അടുത്തിടെയായി ക്ഷേത്രത്തിൽ നിരവധി മോഷണ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വർണ തളി പാത്രം, നിവേദ്യ ഉരുളി, ശ്രീകോവിലിൽ സ്വർണം പൂശാനായി വെച്ചിരുന്ന സ്വർണം എന്നിവ മോഷണം പോയ സംഭവങ്ങൾ ഉണ്ടായി അധിക കാലമായിട്ടില്ല. മുൻപുണ്ടായ മോഷണങ്ങൾ സുരക്ഷാ വീഴ്ച കാരണം ഉണ്ടായതാണെന്ന് ജീവനക്കാർ തുറന്ന് പറഞ്ഞിരുന്നു. സ്വർണ തളി പാത്രം മോഷ്ടിച്ച പ്രതികളെ ഹരിയാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇതിനിടെയാണ് ഗോശാലയിൽ നിന്നും പാൽ കടത്തിയെന്ന വാർത്തകൾ പുറത്ത് വരുന്നത്.
ഇതോടെ ഒരിക്കൽ കൂടി ക്ഷേത്രത്തിന്റെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചർച്ചയാവുകയാണ്. കേന്ദ്ര-സംസ്ഥാന സേനകളുടെ വലിയ സന്നാഹം പത്മനാഭസ്വാമി ക്ഷേത്രത്തിൽ കാവൽ നിൽക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതും. എന്നാൽ അതീവ സുരക്ഷയുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിൽ കാര്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. ക്ഷേത്രത്തിൽ നിന്നും പാൽ കടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗോശാലയിലെ പാൽ പുറത്തേക്ക് മാറ്റിയിട്ടില്ലെന്നും നിവേദ്യത്തിനായി മിൽമയിൽ നിന്നെത്തിച്ച കടത്തിയതുമെന്നാണ് വിവരം. അസി.സ്റ്റോർ കീപ്പറായ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ശ്രീകോവിലിലെ അഭിഷേകം, പ്രധാന ചടങ്ങുകൾ എന്നിവയ്ക്കാണ് ഗോശാലയിലെ പാൽ ഉപയോഗിക്കുന്നത്. പാൽപ്പായസം, തൈരുസാദം എന്നിവയ്ക്ക് വേണ്ട പാലും തൈരും മിൽമയിൽനിന്നാണ് വാങ്ങുന്നത്. ഇതിനായി മിൽമ സംസ്‌ക്കരിക്കപ്പെട്ട പാൽ പ്രത്യേകം തയ്യാറാക്കി നൽകും. ഇവ കാനുകളിലാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. 50 ലിറ്റർ വീതമുള്ള കാനുകൾ ഓരോ ദിവസവും എത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കാനിന് പുറമേ അര ലിറ്റർ കവറുകളിൽ പാൽ വേറെയുമെത്തിക്കും. ഇതാണ് കടത്തിയതെന്നാണ് അന്വേഷണം നടത്തുന്ന ക്ഷേത്ര വിജിലൻസ് അധികൃതരുടെ നിഗമനം. കഴിഞ്ഞമാസം ക്ഷേത്രത്തിൽ 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു.
പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉൾപ്പെടെ എട്ടുപേർക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വർണം പൂശുന്ന പണിക്കിടെയാണ് സ്വർണദണ്ഡ് കാണാതാകുന്നത്. ഇത് പിന്നീട് സുരക്ഷാമുറിയിൽനിന്ന് ഇത് പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് ചേർത്തു. ഇതിനുശേഷം സ്വർണം മുറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലിൽനിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതിൽ സ്വർണംപൂശുന്ന ജോലിക്കാർ, ഒരു വിഭാഗം ജീവനക്കാർ, കാവൽനിന്ന പോലീസുകാർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമായതും ദുരൂഹത ഉയർത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിയിലാണ് ക്ഷേത്രത്തിലെ തളിപ്പാത്രം മോഷണം പോയത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്നാണ് പിടികൂടിയത്. അതീവ സുരക്ഷാ മേഖലയില്‍ നിന്നും താലിപ്പാത്രം മോഷണം പോയതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.