മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതി അസമയത്ത് എത്തി വീട്ടിൽ അതിക്രമിച്ചു കയറുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്തതുമാണ് കേസ്. ഇതെല്ലാം കണ്ടുനിന്ന അമ്മ നാട്ടുകാരെ വിളിച്ച് കൂട്ടുകയും ഉടനെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരിന്നു. പ്രതി മദ്യലഹരിയിൽ ആയിരിന്നുവെന്നാണ് പോലീസ് പറയുന്നത്. മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

പീഡന ശ്രമം തടഞ്ഞ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ഏഴ് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി. 2017 ഏപ്രിലിലാണ് സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. രാജ ചന്ദ്രദീപ് സാബു എന്ന സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ വാച്ച് മാനായിരുന്നു ഇയാള്‍.

അമ്മയും യുവതിയും മാത്രമുള്ള സമയത്ത് വീട്ടിൽ എത്തിയ പ്രതി വീടിനകത്ത് കടന്ന് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. പ്രതിരോധിച്ച യുവതി പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ പ്രതി മുറി അകത്ത് നിന്ന് പൂട്ടി. സ്വയ രക്ഷക്കായി യുവതി കത്തിയെടുത്തു. പക്ഷെ രാജ ചന്ദ്രദീപ് കത്തി പിടിച്ച് വാങ്ങി യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി വയറില്‍ രണ്ട് തവണ കുത്തുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി ആളെക്കൂട്ടി. യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരനും സുഹൃത്തുക്കളും പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചതോടെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സ്വയം രക്ഷയ്ക്കായാണ് താന്‍ കത്തിയെടുത്തതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞെന്നും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചതെന്നും അഡീഷണൽ സെഷൻസ് ജഡ്ജി എ എ കുൽക്കർണി തന്‍റെ ഉത്തരവിൽ നിരീക്ഷിച്ചു. വിധി കേട്ടപ്പോഴും പ്രതിക്ക് യാതൊരു വിധ ഭാവഭേദം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.