- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാൽ മാന്യൻ; രൂപത്തിലും വേഷത്തിലും ഒരു കുഴപ്പവും ഇല്ല; ഒടുവിൽ സിസിടിവി ദൃശ്യങ്ങളിൽ ആശാൻ കുടുങ്ങി; കള്ളനെ കൈയ്യോടെ പൊക്കി പോലീസ്
പനമരം: പനമരം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പന്ത്രണ്ടോളം മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൂത്താളി സ്വദേശിയായ മുജീബിനെയാണ് പ്രത്യേക അന്വേഷണ സംഘം വിശദമായ നിരീക്ഷണത്തിന് ശേഷം അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റോടെ പനമരം, ആറാംമൈൽ, കൂളിവയൽ, കൈതക്കൽ എന്നിവിടങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന മോഷ്ടാക്കളുടെ ശല്യത്തിന് അറുതി വരുത്താൻ പോലീസിന് സാധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കൂളിവയൽ ഏഴാംമൈലിലെ നിസ്‌കാരപ്പള്ളിയിൽ നിന്ന് ഒരു ലാപ്ടോപ് മോഷ്ടിക്കപ്പെട്ട സംഭവം ഇതിനോടകം വലിയ ചർച്ചയായിരുന്നു. തൊട്ടടുത്ത ദിവസം കൂളിവയലിലെ ഒരു വീടിന്റെ പുറകുവശത്തെ പൂട്ട് തകർത്ത് കിടപ്പുമുറിയിൽ കടന്ന മോഷ്ടാവ് മേശയിൽ നിന്ന് പതിനായിരം രൂപ കവർന്നു. ഇതിന് മുമ്പ് കൂളിവയൽ ഹെൽത്ത് സെന്ററിന് സമീപത്തെ സ്റ്റേഷനറി കടയിൽ നിന്നും തൊട്ടടുത്ത ഹോട്ടലിൽ നിന്നും ഏകദേശം പതിനായിരം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. കൈതക്കലിൽ മൂന്ന് വീടുകളിലും അവിടുത്തെ മുസ്ലിം പള്ളിയിലും സമാന രീതിയിലുള്ള മോഷണങ്ങൾ നടന്നിരുന്നു.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. തുടർന്ന് നടന്ന തിരച്ചിലിലാണ് മുജീബിനെ പോലീസ് വലയിലാക്കിയത്.