തിരുവനന്തപുരം: സഹോദരന്‍ മരിച്ചതിലുണ്ടായ വിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വക്കത്ത് കായല്‍ക്കരയിലാണ് സംഭവം. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാന്‍ ആയിരുന്ന വെളിവിളാകം (ആറ്റൂര്‍ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. രണ്ട് പേരുടെയും മാതാപിതാക്കള്‍ ചെറുപ്പത്തില്‍ മരിച്ചിരുന്നു. ബന്ധുക്കളാണ് ഇവരെ വളര്‍ത്തിയത്. മൂന്ന് മാസം മുന്‍പാണ് രാഹുലിന്റെ സഹോദരന്‍ മരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

ആത്മഹത്യാ കുറിപ്പിലും ഇക്കാര്യങ്ങള്‍ തന്നെയാണ് എഴുതിയിരുന്നത്. മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച രാഹുല്‍, തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് തൂങ്ങിയതെന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്നും പൊലീസ് പറയുന്നു. മാസങ്ങളായി ഇയാള്‍ ജോലിക്കും പോയിരുന്നില്ല. കടക്കാവൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.