തലശേരി: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘച്ചുവെന്ന് കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഴക്കുന്ന് പൊലിസിന്റെ ജാമ്യഹരജിയിൽ തലശേരി അഡീഷനൽ സെഷൻസ് കോടതി തള്ളിയത് സി. പി. എമ്മിനും സർക്കാരിന് തിരിച്ചടിയയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറിയായിരുന്നു ഷുഹൈബിനെ എടയന്നൂർ തെരുവിൽ വെച്ചു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഹൈക്കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പൊലിസ് ജാമ്യഹരജി റദ്ദാക്കാൻ ഹരജി നൽകിയത്.

ഷുഹൈബ് വധക്കേസിൽ 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ കഴിയവെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നതു ഉൾപ്പെടെയുള്ള നിരവധികേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി ഇപ്പോൾ കാപ്പ ചുമത്തപ്പെട്ട് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. മട്ടന്നൂർ, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസുള്ളത്.

ഡി.വൈ. എഫ്. ഐ നേതാവിനെ സോഷ്യൽമീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പൊലിസ് ആകാശിനും കൂട്ടാളിയായ ജിജോ തില്ലങ്കേരിക്കുമെതിരെ കേസെടുത്തിരുന്നു. കാപ്പതടവുകാരനായ ആകാശ് തില്ലങ്കേരിയെ ജയിലിനകത്തു തന്നെയിടാൻ പൊലിസിനെ ഉപയോഗിച്ചു സർക്കാരും സി.പി. എമ്മും നടത്തിയ അണിയറ നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞു പോയത്. ഷുഹൈബ് വധക്കേസുമായി ചില നേതാക്കൾക്ക് ബന്ധമുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലാണ് പാർട്ടിയുടെ കണ്ണിൽ കരടായി മാറ്റിയത്.

ഇതോടെ ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ടു തില്ലങ്കേരയിൽ സി.പി. എം രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയിരുന്നു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി ജയരാജൻ, ഡി.വൈ. എഫ്. ഐ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.ഷാജർ എന്നിവരാണ് ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞുകൊണ്ടു പ്രസംഗിച്ചത്.