- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ജി സെന്റർ ആക്രമണക്കേസിലെ നാലാംപ്രതി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി; പ്രതി നവ്യ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ നാലാപ്രതിയായ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ടി. നവ്യ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി.മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഒരാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഹാജരായത്.
രാവിലെ പത്തോടെയാണ് നവ്യ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ജലീൽ തോട്ടത്തിലിന് മുന്നിൽ ഹാജരായത്.അതേ സമയം ചോദ്യം ചെയ്യലുമായി നവ്യ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.അന്വേഷണം ഇവരിലേക്ക് എത്തിയത് മുതൽ നവ്യ ഒളിവിലായിരുന്നു.എന്നാൽ ഒളിവിൽ കഴിഞ്ഞത് എവിടെയെന്നും സഹായിച്ചത് ആരെന്നും വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ലെന്നാണ് വിവരം.ഒളിവിൽ കഴിഞ്ഞത് സംബന്ധിച്ച് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തന്നെ നവ്യ മറുപടി നൽകിയിട്ടില്ല.
പ്രതി സഹകരിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.ഒന്നാം പ്രതി ജിതിൻ ഉപയോഗിച്ച സ്‌ഫോടകവസ്തുവടങ്ങിയ സ്‌കൂട്ടർ എത്തിച്ചത് നവ്യയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.അക്രമത്തിന് ശേഷം സ്‌കൂട്ടർ തിരികെ കൊണ്ടുപോയതും ഇവരാണെന്നും കണ്ടെത്തി.കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ, മൂന്നാം പ്രതി സുബീഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.




