- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്നയാൾ പിടിയിൽ; പ്രതിയെ കാക്കനാട് ജയിലിലേക്ക് മാറ്റി
ആലുവ: ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലിയെയാണ് (54) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 2009ൽ ജോസ് എന്നയാളിൽനിന്ന് നാലു ലക്ഷം രൂപ കടം വാങ്ങിയശേഷം തിരികെ കൊടുക്കാതെ കടന്നുകളയുകയായിരുന്നു. തുടർന്ന് ജോസ് പെരുമ്പാവൂർ കോടതിയിൽ ചെക്ക് കേസ് ഫയൽ ചെയ്തു.
പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ഇയാൾ മുങ്ങിനടക്കുകയായിരുന്നു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതി, വാറന്റ് ആലുവ പൊലീസിന് കൈമാറി. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂർ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. വാടകക്ക് വീടെടുത്ത് മാറിമാറി താമസിച്ചു വരുകയായിരുന്നു. പ്രതിയെ കോടതി മൂന്നു മാസം ശിക്ഷിച്ച് കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി.
ഇൻസ്‌പെക്ടർ എം.എം. മഞ്ജു ദാസ്, എസ്‌ഐ പി.ടി. ലിജിമോൾ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് സലിം, എസ്. മിഥുൻ, പി.എ. മുനീർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



