- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്;പാലേരിയിൽ ആറ് ദിവസത്തിനിടെ നടക്കുന്നത് രണ്ടാമത്തെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്.പുലർച്ചെ പന്ത്രണ്ടരയോടെ പേരാമ്പ്ര പാലേരിയിലാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകനായ കന്നാട്ടിയിലെ ശ്രീനിവാസന്റെ വീടിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്.ബോംബേറിൽ വീടിന് തകരാർ സംഭവിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.പൊലീസ് സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാലേരിയിൽ ബിജെപി-സിപിഐഎം സംഘർഷം നിലനിൽക്കുന്നുണ്ട്.ഇതേതുടർന്ന് സ്ഥലത്ത് ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.എന്നാൽ പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ വീടിന്റെ ജനൽച്ചില്ല് തകർന്നിട്ടുണ്ട്.ബൈക്കിലെത്തിയ ആളുകൾ കൃത്യം നടത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികളെ കണ്ടെത്താനായിട്ടില്ല.
അതേസമയം പാലേരിയിൽ ആറ് ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ബോംബാക്രമണം നടന്നിരുന്നു.പാലേരി കോങ്ങോടുമ്മൽ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. സ്‌ഫോടനം നടന്ന സമയം വിപിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീൽ ബോംബാണ് എറിഞ്ഞത്.
വടക്കുമ്പാട് കന്നാട്ടി ഭാഗങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം നിലനിൽക്കുന്നതിനിടെയയിരുന്നു ആക്രമണം.വിപിൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിലായിരുന്നു.
കോഴിക്കോട് തന്നെ കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമക്ക് നേരെയും ആക്രമണമുണ്ടായി.ഗാന്ധി പ്രതിമയുടെ തല തകർത്തിട്ടുണ്ട്.സ്ഥലത്തർക്കത്തിന്റെ പേരിലായിരുന്നു പ്രതിമയ്ക്ക് നേരെ അതിക്രമം. ഗാന്ധി പീസ് ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അടിച്ചുതകർക്കുകയായിരുന്നു. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് വിവരം.




