- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി അഭ്യാസപ്രകടനം; അതിരുവിട്ട ലോകകപ്പ് ആവേശപ്രകടനത്തിൽ പങ്കെടുത്തത് പെൺകുട്ടികളടക്കം; കുന്നമംഗലത്തെ അഭ്യാസ പ്രകടനങ്ങളിൽ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്
കുന്നമംഗലം: ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് നടക്കുനന്തിനിടയിലെ കേരളത്തിലെ ആവേശം ഇതിനോടകം തന്നെ ചർച്ചയായി മാറിയ ഒന്നാണ്.സമസ്തയുടെ ഫുട്‌ബോൾ ലഹരി വിരുദ്ധതയടക്കം പോസിറ്റീവും നെഗറ്റീവുമായ ഒട്ടേറെ വിമർശനങ്ങൾക്കും മലയാളിയുടെ ഫുട്‌ബോൾ പ്രേമം ഇടയാക്കിയിരുന്നു.എന്നാൽ അമിതമായ ആവേശപ്രകടനമാണ് പല സ്ഥലങ്ങളിലും നടക്കുന്നതെന്ന തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിന്റെ ഭാഗമായി കാരന്തൂർ മർകസ് ആർട്‌സ് കോളജ് ക്യാംപസിലും പരിസരത്തും വാഹനങ്ങളിലേറി വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണു മർകസ് ആർട്‌സ് കോളജ് ഗ്രൗണ്ടിലും പരിസരത്തും ഒരു മണിക്കൂറോളം അഭ്യാസപ്രകടനങ്ങൾ നടന്നത്. കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി നിന്നുമാണ് ഫാൻസ് തങ്ങളുടെ അഭ്യാസം നടത്തിയത്.വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി ബൈക്കുകളിലും കാറുകളിലുമായി നടത്തിയ അഭ്യാസപ്രകടനങ്ങളിൽ പെൺകുട്ടികളടക്കമാണ് പങ്കെടുത്തത്.
വിവരമറിഞ്ഞ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസിലെത്തി വാഹനങ്ങൾ തിരിച്ചറിയാൻ നടപടി തുടങ്ങി.9 കാറുകളുടെയും 10 ബൈക്കുകളുടെയും ഉടമകൾക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്‌ട്രേഷനും റദ്ദ് ചെയ്യും. തിരിച്ചറിഞ്ഞ 2 കാറുടമകളോടു രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.




