ചെന്നൈ: വിദ്യാര്‍ഥിനിയെ രാത്രിയില്‍ ഫോണ്‍ വിളിച്ച് മദ്യപിക്കാന്‍ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെ പേരില്‍ കേസ് എടുത്തു. ഇതിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

സ്വകാര്യ കോളേജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യന്‍, പോള്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും രാത്രിയില്‍ മദ്യപിക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് തങ്ങളോടൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയ വിദ്യാര്‍ഥിനി ഫോണ്‍ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. അവര്‍ അധ്യാപകകരുടെപേരില്‍ പാളയംകോട്ട പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തു. പോള്‍രാജ് ഒളിവിലാണെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടധ്യാപകരേയും സസ്‌പെന്‍ഡ് ചെയ്തതായി കോളേജധികൃതര്‍ അറിയിച്ചു.