- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് കേസ് ഫയല്‍ എടുക്കുമെന്ന പോലീസും ഫൊറന്‍സിക്കും തമ്മില്‍ തര്‍ക്കം; മൃതദേഹം മോര്‍ച്ചറി വരാന്തയില്‍ കടന്നത് നാല് മണിക്കൂറോളം; മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇടപെട്ടതോടെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം പൊലീസിനു കൈമാറി
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറി വരാന്തയില്‍ ഒരനാഥന്റെ മൃതദേഹം നാലു മണിക്കൂറോളം ഉപേക്ഷിതമായി കിടന്നുള്ള ദൃശ്യങ്ങള്‍ മാനുഷികതയ്ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 63 വയസ്സുകാരനാണ് ചികിത്സക്കിടെ മരിച്ചതും, പിന്നീട് ദുരവസ്ഥയ്ക്ക് വിധേയനായതും. ഒരു മാസം മുമ്പ് മരിച്ച ആളെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ബന്ധുക്കള്‍ ആരും സമീപിച്ചില്ല. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി നടപടികള്‍ ആരംഭിച്ചപ്പോഴാണ് ഫയല്‍ ആര് എടുക്കുമെന്നുള്ള തര്‍ക്കം കാരണം മോര്‍ച്ചറി വരാന്തയില്‍ മൃതദേഹം എടുക്കാന്‍ വൈകി കിടന്നത്.
ഒന്‍പതരയോടെ മൃതദേഹം പുറത്തെടുത്തെങ്കിലും ഫൊറന്‍സിക് വിഭാഗം കേസ് ഷീറ്റ് ഇല്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തില്ലെന്ന നിലപാടിലായിരുന്നു. വിദ്യാര്‍ഥികളുടെ ഒപ്പിട്ട് നടപടികള്‍ പുരോഗമിപ്പിക്കാമെന്ന ആശയം ഉയര്‍ന്നെങ്കിലും തുടര്‍ ചുമതലകള്‍ വരികയുണ്ടാകുമെന്ന ആശങ്കയോടെ അവരും പിന്മാറി.
മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ റിക്കോര്‍ഡ്‌സ് ലൈബ്രറിയിലാണ് ഇത്തരം കേസ് ഫയലുകള്‍. വകുപ്പ് മേധാവിയോ അന്നേ ദിവസം ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫിസറോ ലൈബ്രറിയിലെത്തി ഒപ്പിട്ടുവേണം കേസ് ഫയല്‍ എടുക്കാനെന്നാണ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ നിര്‍ദേശം. തുടര്‍നടപടികള്‍ വന്നാല്‍ ഫയല്‍ കൈപ്പറ്റിയവര്‍ ഹാജരാകുകയും വേണം. പിജി വിദ്യാര്‍ഥികള്‍ പിന്നീട് ഇവിടെ തുടരാനുള്ള സാധ്യതയില്ലാത്തതിനാല്‍ സാധാരണ അവരെക്കൊണ്ട് ഫയല്‍ എടുപ്പിക്കാറുമില്ല. അതോടെ ആരു ഫയലെടുക്കുമെന്ന തര്‍ക്കമായി. മൃതദേഹം 4 മണിക്കൂറോളം മോര്‍ച്ചറി വരാന്തയില്‍ക്കിടന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഒന്നരയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് കയറ്റി. മൂന്നോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം പൊലീസിനു കൈമാറി.