- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാത വികസനത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട; നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു; ഭൂമി ഏറ്റെടുക്കലിന് കേരളം നൽകാമെന്നേറ്റ പോലെ 25 ശതമാനം മിക്കവരും നൽകുന്നില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാനവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അങ്ങനെ ആരും മനപ്പായസമുണ്ണേണ്ട. നിതിൻ ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങൾ നടത്തുന്നതുകൊണ്ട് സംസ്ഥാനത്ത് ആരും വഴിയാധാരമാകില്ല. മുൻ യുഡിഎഫ് സർക്കാർ കാര്യങ്ങൾ കൃതൃമായി ചെയ്തിട്ടില്ല. ഇതിനാലാണ് സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടായത്. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിന് എല്ലായിടത്തും വലിയ വിലയാണ്. അപ്പോഴാണ് 25% സംസ്ഥാന സർക്കാർ നൽകാമെന്ന് പറഞ്ഞത്. പല സംസ്ഥാനങ്ങളും ഈ 25% നൽകുന്നില്ല. പാർലമെന്റിൽ ഗഡ്കരിയുടെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മിൽ തർക്കമായെന്നു കരുതേണ്ട. റോഡ് വികസനം കുഴപ്പമാകുമെന്ന് മനപ്പായസമുണ്ണുകയും വേണ്ട. കേന്ദ്രമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചു. ചർച്ചയിലൂടെ പരിഹാരം കാണും.
ദേശീയപാത വികസനത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന് പണം നൽകാനുള്ള ബുദ്ധിമുട്ട് കേന്ദ്രവും സംസ്ഥാനവും യോജിച്ച് പരിഹരിക്കും. വികസനത്തിനായി ഒപ്പം നിന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു.
2025ഓടെ കേരളത്തിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. കൂടെ നിന്നതിന് സംസ്ഥാന സർക്കാരിന് നന്ദിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. 45636 കോടി രൂപയുടെ ദേശീയ പാത പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ, ദേശീയപാതയ്ക്കാവശ്യമായ ഭൂമിയുടെ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയെന്ന് ഗഡ്കരി പറഞ്ഞിരുന്നു. കേരളത്തിൽ ഒരു കിലോമീറ്റർ ദേശീയപാത നിർമ്മിക്കാൻ 100 കോടി രൂപ ചെലവ് വരുന്നതായും ഗഡ്കരി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോഴും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി. സിൽവർലൈന് തത്വത്തിലുള്ള അനുമതിയാണ് നൽകിയിട്ടുള്ളതെന്നും അതിവേഗ റെയിൽ ഇടനാഴി സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും റെയിൽേവമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.




