ശബരിമല: വരുന്ന ശബരിമല തീര്‍ഥാടനകാലത്ത് പ്രതിദിനം 80,000 പേര്‍ക്കുതന്നെ ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശനമൊരുക്കാന്‍ ദേവസ്വംബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്താത്ത 10,000 സ്ലോട്ടുകളുടെ കാര്യത്തില്‍ മണ്ഡലകാലത്തിനുമുമ്പ് തീരുമാനമെടുക്കും. തുലാമാസപൂജ കഴിഞ്ഞാല്‍ ഉടന്‍, വില്‍പ്പന തടയപ്പെട്ട അരവണ നീക്കംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.