- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിമുക്കിൽ പാഞ്ഞെത്തിയ ലോറി ഇടിച്ച് മ്ലാവിന് ദാരുണാന്ത്യം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; ഇവിടെ അപകടങ്ങളിൽ വന്യമൃഗങ്ങൾ മരിക്കുന്നത് സ്ഥിരമെന്ന് നാട്ടുകാർ
പുനലൂർ: പാഞ്ഞെത്തിയ ലോറി ഇടിച്ച് മ്ലാവിന് ദാരുണാന്ത്യം. ദേശീയപാത 744ൽ ആര്യങ്കാവ് ഇടപ്പാളയം പള്ളിമുക്കിലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. റെയിൽവേ റോഡിൽ നിന്ന് പാതയിലേക്ക് എടുത്തുചാടിയ മ്ലാവിനെ ഈ സമയത്ത് ഇരുവശത്തു നിന്നും കടന്നുവന്ന ലോറികൾ വന്ന് ഇടിക്കുകയായിരുന്നു.
ആര്യങ്കാവ് വനപാലകർ എത്തി മ്ലാവിന്റെ ജഡം ഏറ്റെടുത്ത് കടമാൻപാറയിൽ എത്തിച്ച് സംസ്കരിച്ചു. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇവർ കുറ്റക്കാരല്ലെന്ന് പോലീസ് പറഞ്ഞു.
ദേശീയപാത, റെയിൽവേ ലൈൻ എന്നിവ വനത്തോട് ചേർന്നുവരുന്ന ഈ മേഖലയിൽ വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഹാങ്ങിഗ് ഫെൻസിങ് സ്ഥാപിക്കാൻ വനംവകുപ്പ് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല. ഇതുകാരണം വന്യമൃഗങ്ങൾ ട്രെയിനും വാഹനവും ഇടിച്ച് ചാകുന്നത് പതിവെന്ന് നാട്ടുകാരും ആരോപിക്കുന്നു.