കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പില്‍ ആരോപണ വിധേയനായ രാവഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഇ.പി ജയരാജന്‍. നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പുതിയഡിജിപിയെ സര്‍ക്കാര്‍ നിയമിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ കണ്ണൂര്‍ ഇ.കെ നായനാര്‍ അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

പുതിയ ഡി.ജി.പിയായികൂത്തുപറമ്പ് വെടിവയ്പ്പില്‍ ആരോപണ വിധേയനായ രാവഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ കുറിച്ച് വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മിക അധികാരമാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടാക്കിയത് യു ഡി എഫാണ്. ഇതിനെ അപലപിക്കാന്‍ ഇന്നേവരെ യുഡിഎഫ് തയ്യാറായിട്ടില്ല

ഈ വിഷയത്തില്‍യുഡിഎഫിന്റെത് കപടവും കാപട്യവുമാണ്. കൂത്തുപറമ്പ് വെടിവെപ്പ് മാത്രമല്ല എല്ലാ വെടിവെപ്പും വൈകാരികതയാണ് ആ സമയത്ത് ചന്ദ്രശേഖരനെതിരെ വിമര്‍ശനമുണ്ടായല്ലോയെന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി

'വെടിവെപ്പ് നടന്നിട്ട് കാലങ്ങള്‍ എത്രയായെന്നായിരുന്നു. ഒരുകാലത്ത് എ കെ ആന്റണി ഇടതുമുന്നണിയോടൊപ്പമായിരുന്നു.

കോണ്‍ഗ്രസിലെ പല ആളുകളും ഇടതുപക്ഷത്തോടൊപ്പം ഇപ്പോള്‍ മന്ത്രിയാണ് ഇങ്ങനെയും ചരിത്രമുണ്ട്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും യുഡിഎഫ് മാന്യത നടിച്ച് നടക്കരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു. നേരത്തെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും പുതിയ ഡി.ജി.പി നിയമനത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.