- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞുപോയി; മദ്യലഹരിയിൽ പിതാവ് പതിനൊന്നുകാരന്റെ കൈ തല്ലിയൊടിച്ചു; പിതാവ് അറസ്റ്റിൽ
കൊച്ചി: കളമശ്ശേരിയില്‍ പതിനൊന്നുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മദ്യലഹരിയിലായിരുന്ന പിതാവ് മകന്റെ കൈ തല്ലിയൊടിച്ചു. ഇന്‍സ്ട്രുമെന്റ് ബോക്‌സും ബുക്കും കളഞ്ഞതിനാണ് മകനെ ആക്രമിച്ചത്. എച്ച്എംടി ജംഗ്ഷന് സമീപം തോഷിബയിലാണ് സംഭവം ഉണ്ടായത്. കേസിൽ പിതാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ശിവകുമാർ (33) ആണ് പൊലീസിന്റെ പിടിയിലായത്.
രണ്ട് ദിവസം മുന്‍പാണ് സംഭവം ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രണ്ടാം തവണ ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞു എന്ന് പറഞ്ഞായിരുന്നു ശിവകുമാര്‍ കുട്ടിയെ മര്‍ദിച്ചത്. കൈയില്‍ കിട്ടിയ വടികൊണ്ട് ഇയാള്‍ കുഞ്ഞിനെ ശക്തിയില്‍ അടിച്ചു. അടിയേറ്റത് കുട്ടിയുടെ കൈയിലായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായി. ഇതിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തമിഴ്‌നാട് വെല്ലൂര്‍ സ്വദേശികളാണ് ശിവകുമാറും കുടുംബവും. കഴിഞ്ഞ കുറച്ചുനാളുകളായി കൊച്ചിയില്‍ താമസിച്ചുവരികയായിരുന്നു. അമ്മയ്‌ക്കൊപ്പമെത്തിയാണ് മകന്‍ പോലീസില്‍ പരാതിനൽകിയത്. കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ് എം ബിയുടെ നേതൃത്വത്തില്‍ എസ് ഐ രഞ്ജിത്ത്, എസ് സിപി ഒമാരായ മാഹിൻ അബൂബക്കർ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.