കാര്‍ പരിശോധിക്കുന്നതിനിടെ വൈദ്യുതടോര്‍ച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ എക്‌സൈസ് സംഘം കീഴ്പ്പെടുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് 20.489 ഗ്രാമും പ്രതികള്‍ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്‌ലാറ്റില്‍നിന്ന് 20.331 ഗ്രാമുമാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.

മഞ്ചേരി പൂക്കൊളത്തൂര്‍ റോഡില്‍ ചകിരിമൂച്ചിക്കലുള്ള ലോഡ്ജില്‍ പത്തുമുറികള്‍ ഒന്നിച്ച് വാടകയ്‌ക്കെടുത്താണ് പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അന്വേഷണം ഊര്‍ജിതമാണെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍ അറിയിച്ചു.

അനസിന്റെ മൊറയൂരിലുള്ള വീട്ടില്‍നിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും നേരത്തേ പിടികൂടിയിരുന്നു. അനസിന്റെ മാതാപിതാക്കളായ അബ്ദുറഹിമാന്‍, സീനത്ത് എന്നിവരെ ഈ കേസില്‍ മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി 34 വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന മൊത്തക്കച്ചവടക്കാരനാണ് പിടിയിലായ ഫിറോസ്.

അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പി. വിക്രമന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് ഇന്റലിജിന്‍സ് ബ്യൂറോ, എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

പി.കെ. മുഹമ്മദ് ഷഫീഖ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍വഹാബ്, ആസിഫ് ഇഖ്ബാല്‍, ഒ. അബ്ദുള്‍നാസര്‍, കെ. പ്രദീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.