- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന ഗവർണർക്കും ബാധകം, ഗവർണറെ പേടിക്കേണ്ടതില്ല, വിമർശനത്തിന് അതീതനുമല്ല; ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് മന്ത്രിമാർ; വി ശിവൻകുട്ടി
തിരുവനന്തപുരം: ഭരണഘടന ഗവർണർക്കും ബാധകമാണെന്നും ഗവർണറെ പേടിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഗവർണർ വിമർശനത്തിന് അതീതനല്ല. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ
'പ്രീതി തത്വം' അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത് ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. ഈ രീതി അനുവർത്തിക്കുമെന്നാണ് ഗവർണർ സൂചന നൽകിയത്.
ഗവർണറുടെ ട്വീറ്റ് ഇന്നലെ തന്നെ വൻ വിവാദമായിരുന്നു. സർക്കാറും ഗവർണറും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതക്ക് ആക്കം കൂട്ടുംവിധമാണ് മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഗവർണർ പരസ്യമായി രംഗത്തുവന്നത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ മന്ത്രി ആർ. ബിന്ദു അടക്കം നടത്തിയ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകൾ.
മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കി.



