കണ്ണൂർ: വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐ എൻ.ടിയുസിക്ക് സീറ്റു വേണമെന്ന ആവശ്യം ശക്തമാവുന്നു. തെരഞ്ഞെടുപ്പുകളിൽ ഐ എൻ.ടി.യു സി ക്ക് സീറ്റു നിഷേധിക്കുന്നതിൽ സംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസമായി കണ്ണൂർ ഡി.സി.സി ഓഫിസിലെ എൻ.ആർ ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം ഐ.എൻ.ടിയുസിക്ക് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ, കോട്ടയം സീറ്റുകളിൽ ഐ.എൻ.ടി.യു.സി നേതാക്കളെ പരിഗണിക്കണം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ എല്ലാ പാർട്ടികളിലെയും എംപിമാർ തികഞ്ഞ പരാജയമാണ് 20 ലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയാണ് ഐ എൻ.ടി.യു സി കഴിഞ്ഞ തവണ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലകാരണങ്ങളാൽ ഐ.എൻ.ടിയുസി ക്ക് സീറ്റു നൽകിയിരുന്നില്ല.

ഐ.എൻ.ടി.യു.സിയുടെ സ്ഥാപക പ്രസിഡന്റ് ഏറെ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണെന്ന് ഓർക്കണം തൃശൂർ കേന്ദ്രികരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സി.എം സ്റ്റീഫൻ , മരയ്ക്കാർ എന്നിവരും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. സിപിഎമ്മിന് ലഭിച്ച രാജ്യസഭ സീറ്റ് ബംഗാളിലെ സിഐ.ടി.യു നേതാവ് തപൻ സെന്നിന് നൽകാൻ കഴിയാത്തതിനാൽ കേരളത്തിലെ സിഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനാണ് നൽകിയത്. നാല് തൊഴിൽ കോഡുകളുണ്ടാക്കി കൊണ്ടു കേന്ദ്ര സർക്കാർ പാർലമെന്റിൽ തൊഴിലാളികളുടെ സ്ഥിരം തൊഴിലെന്ന അവകാശം തന്നെ കവർന്നെടുത്തിരിക്കുകയാണ് ഇതിനെതിരെ പാർലമെന്റിൽ തൊഴിലാളികൾക്കായി എംപിമാരിൽ നിന്നും ശബ്ദം വേണ്ടത്ര ഉയർന്നില്ല.

കേരളത്തിൽ പിണറായി സർക്കാരും ഇതു തന്നെയാണ് ചെയ്യുന്നത് കരാർ വൽക്കരണമാണ് സർക്കാർ നടപ്പിലാക്കുന്നത്. കെ.എസ്.ആർ.ടി സിയിലുൾപെടെയുള്ള പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാണ് മുൻപോട്ടു പോകുന്നത്. നിർമ്മാണ തൊഴിലാളികൾക്കായി സെസ് പിരിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്നില്ല. 1000 കോടിയോളം നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്നും സർക്കാർ കടമെടുത്തതു കാരണം പെൻഷൻ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ല പിണറായി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.സി വരുന്ന നവംബർ എട്ടിന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലം തല നേതാക്കൾ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കും ഡിസംബർ 28, 29 തീയ്യതികളിൽ തൃശൂരിൽ ചേരുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ താക്കീതായി മാറുമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് തട്ടി കൂട്ടിയുണ്ടാക്കിയതാണ്.ആരോടും ചർച്ച ചെയ്യാതെയാണ് ബോർഡ് രൂപീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് പണം കൈയടക്കാനാണ് സർക്കാർ ശ്രമമെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഐ.എൻ.ടി.യു.സിനേതാക്കളായ വി.ജെ ജോസഫ് ,മനോജ് എടാണി , ജോസ് ജോർജ് പ്‌ളാത്തോട്ടം, കൃഷ്ണ വേണി ജി. ശർമ്മ, തമ്പി കണ്ണാടൻ എന്നിവർ പങ്കെടുത്തു.