- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഇഷ്ടത്തിനല്ല ജില്ലാ സെക്രട്ടറിയായത്; പാർട്ടി തീരുമാനവും നിർദേശവും അനുസരിച്ചാണ്; തനിക്ക് എതിരായ പരാതിയിൽ നടക്കുന്നത് അസ്വാഭാവികമായ ചില കാര്യങ്ങളെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയൻ
പത്തനംതിട്ട: താൻ ഇഷ്ടപ്പെട്ട് ജില്ലാ സെക്രട്ടറിയായതല്ലെന്നും പാർട്ടിയുടെ തീരുമാനവും നിർദേശവും അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ. അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ നടക്കുന്ന അന്വേഷണത്തെപ്പറ്റി മനസു തുറക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ പരാതിയിൽ അസ്വാഭാവികമായ ചില കാര്യങ്ങൾ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകാംഗ കമ്മിഷൻ അന്വേഷിച്ച് കഴമ്പുണ്ടെന്ന് കണ്ടതിനെത തുടർന്ന് വിശദമായ അന്വേഷണത്തിനായി നാലംഗ കമ്മിഷനെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് നിയോഗിച്ചിരിക്കുകയാണ്. പാർട്ടി സെക്രട്ടറി സ്ഥാനത്തിരുന്നു കൊണ്ട് ഒരു പൈസയും താൻ സമ്പാദിച്ചിട്ടില്ല. വരുമാനത്തിനും ചെലവിനും കൃത്യമായ തെളിവുണ്ട്. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന ആളാണ് താൻ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതിയിലുള്ള കാര്യങ്ങളാണോ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. അക്കാര്യങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല. പിന്നീട് വിശദമായി പ്രതികരിക്കും. തനിക്കെതിരായ പരാതിയിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന പരിശോധിക്കേണ്ടി വരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് ഇഷ്ടമുണ്ടായിട്ടല്ല ജില്ലാ സെക്രട്ടറിയായത്. പാർട്ടി നിർദേശവും പ്രവർത്തകരുടെ തീരുമാനവും അനുസരിച്ചായിരുന്നു അതെന്നും ജയൻ പറഞ്ഞു. പരാതിയെ കുറിച്ച് കൂടതല് ഒന്നും പറയാനില്ല ഭീഷണികളുടെയും സമ്മർദങ്ങളുടെയും മുന്നിൽ വഴങ്ങില്ല. മുൻ വിധിയില്ലാത്ത അന്വേഷണമാണ് നടക്കുന്നതെങ്കില് സ്വാഗതം ചെയ്യുന്നുവെന്നും എ.പി.ജയൻ.
പാർട്ടി തീരുമാനം അനുസരിച്ച് ഒരാൾക്ക് മൂന്നു ടേമാണ് ജില്ലാ സെക്രട്ടറി സ്ഥാനം. ഇത് തന്റെ അവസാന ടേമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനം എക്കാലവും ഓർമിക്കപ്പെടുന്ന തരത്തിലുള്ളതായിരുന്നു. ഈ സമ്മേളനമാണ് തന്നോട് തുടരാൻ ആവശ്യപ്പെട്ടതെന്നും ജയൻ പറഞ്ഞു.