- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും മന്ത്രിസഭയിൽ നിന്നും ജെ.ഡി.എസ് പ്രതിനിധിയെ മുഖ്യമന്ത്രി പുറത്താക്കാത്തത് എന്തേ? ദേവഗൗഢയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നു; കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ബിജെപിയുമായുള്ള ജെ.ഡി.എസിന്റെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിനും വ്യക്തമായി അറിയാമായിരുന്നതിനാലാണെന്ന കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് എച്ച്.ഡി. ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയിൽ നിന്നും ജെ.ഡി.എസ് പ്രതിനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കാതിരുന്നത് അത്‌കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും മോദിയേയും പിണക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും. അധികാരത്തിന്റെ തണലിൽ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണയിടപാടും ബിജെപിയുടെ മുന്നിൽ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സിപിഎമ്മിനെ കൊണ്ടെത്തിച്ചു.
ബിജെപിയെ എതിർത്താൽ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിൽ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ബിജെപി വിരുദ്ധ പ്രസ്താവന നടത്താൻ പോലും മോദിയുടെ താൽപര്യം പരിഗണിക്കേണ്ട ദുരന്തമാണ് സിപിഎം കേരളത്തിൽ അഭിമുഖീകരിക്കുന്നത്.
പിണറായി വിജയന്റെ എല്ലാ ചെയ്തികൾക്കും കുടപിടിക്കുന്ന സിപിഎം ഇന്ന് അതിസങ്കീർണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തൽ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തിൽ അത്ഭുതം തോന്നുന്നു. ദേവഗൗഡയുടെ പ്രസ്താവനയെ തള്ളിപ്പറയാൻ സിപിഎം കേന്ദ്ര നേതൃത്വം അമാന്തിക്കുന്നതെന്തിനാണ്? ജെ.ഡി.എസ്-ബിജെപി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയയെന്ന തുറന്ന പറച്ചിലിൽ സിപിഎം ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സിപിഎം ദേശീയ നേതൃത്വം ബാധ്യസ്ഥരാണ്.
ഇതിപ്പോൾ തുടങ്ങിയ ബാന്ധവമല്ല. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ.ഡി.എസുമായി കൂട്ടുചേർന്ന് മത്സരിച്ച പാർട്ടിയാണ് സിപിഎം. കോൺഗ്രസ് മുക്ത ഭാരതം എന്നത് ബിജെപിയുടെയും സിപിഎമ്മിന്റെയും സംയുക്ത സ്വപനമാണെന്ന് ഇതിൽപ്പരം എന്ത് തെളിവ് വേണമെന്നും വേണുഗോപാൽ ചോദിച്ചു.




