കണ്ണൂര്‍:വയനാട് അമ്പലവയല്‍ കവര്‍ച്ച കേസിലെ പ്രതിയായ മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ വിജയന്‍ കരുതല്‍ തടങ്കലിന് ഉത്തരവിട്ട യുവാവാണ് അറസ്റ്റിലായത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പാനൂര്‍ മൊകേരി സ്വദേശിയായ ടി.പി ശ്യാംജിത്തിനെയാണ് (32) കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

പാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.വി ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കികണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. സി.പി.എം പ്രവര്‍ത്തകനായ ന്യൂമാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം, നിരവധി അക്രമ കേസുകള്‍ കവര്‍ച്ച , പിടിച്ചു പറി തുടങ്ങിയ നിരവധി കേസുകളെ പ്രതിയായ ശ്യാംജിത്തിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവില്‍ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയമാണ് പ്രതി വയനാട് അമ്പലവയല്‍ കവര്‍ച്ച നടത്തുന്നത്, തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് നല്‍കിയത്.

തൃശ്ശൂരില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പാനൂര്‍ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. ശ്യാംജിത്ത് 2023 ല്‍ കാപ്പാ നിയമപ്രകാരം ജയിലില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതിയാണ് ''മുന്‍ ബിജെ.പി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്യാംജിത്ത്.