കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. മുൻ ഡിവൈഎസ്‌പി ഫേമസ് വർഗീസ്, മുൻ എസ്‌പി കെ.എം. ആന്റണി എന്നിവരെയാണ് ഇഡി ചൊവ്വാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്യുന്നത്.

സർവീസിലിരിക്കെ മൂന്നരക്കോടി രൂപ ഒന്നാം പ്രതിയായ സതീഷ് കുമാറിന് പലിശയ്ക്കു നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫേമസ് വർഗീസിനെ ചോദ്യം ചെയ്യന്നത്. ഇതിന് 18 ലക്ഷം രൂപ പലിശ വാങ്ങിയതായും ഇഡി കണ്ടെത്തിയിരുന്നു. സതീഷും ആന്റണിയും തമ്മിലും പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ഇരുവരെയും കഴിഞ്ഞാഴ്ച ഇഡി ചോദ്യം ചെയ്തിരുന്നു.