- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി വാട്ടർ മെട്രോ ജനപ്രിയമായി മാറുന്നു; പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്നതോടെ സർവീസുകൾ വർധിപ്പിക്കുന്നു
കൊച്ചി: ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കൊച്ചി വാട്ടർമെട്രോ ഏറെ ജനകീയമായി മാറിയിട്ടുണ്ട്. പ്രതിദിന യാത്രക്കാരുടെ എണ്ണം അടക്കം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവീസുകൾ വർദ്ധിപ്പിക്കുകയാണ്. ഏപിൽ 27ന് ഈ റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ എട്ട് മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയുമായിരുന്നു സർവീസ്. എന്നാൽ വ്യാഴം മുതൽ ഈ റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചിരിക്കയാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് ഫീഡർ ബസും ഫീഡർ ഓട്ടോയും ലഭ്യമാണ്.
ബോട്ടുകളുടെ പുതിയ സമയക്രമം ഇങ്ങനെ...
വൈറ്റിലയിൽ നിന്ന് പുറപ്പെടുന്നത്:
രാവിലെ 7.45, 8.30, 9.15, 10.00, 10.45, 11.30, 12.15, 1.00
ഉച്ചയ്ക്ക് ശേഷം: 3.15, 4.00, 4.45, 5.30, 6.15, 7.00
കാക്കനാട് നിന്ന് പുറപ്പെടുന്നത്: രാവിലെ 8.25, 9.10, 9.55, 10.40, 11.25, 12.10, 12. 55, 1.40
ഉച്ചയ്ക്ക് േേശഷം: 3.55, 4.40, 5.25, 6.10, 6.55, 7.40
ആദ്യദിനത്തിൽ വാട്ടർ മെട്രോയിൽ 6559 പേരാണ് യാത്ര ചെയ്തത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ ടിക്കറ്റ് നിരക്ക്. ഹൈകോർട്ട് വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും.
മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും. യാത്രക്കാരെ ആകർഷിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യം ഒരുക്കാനാണ് അധികൃതരുടെ ശ്രമം.




