- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയൽ നികത്താൻ മണ്ണുമായിവന്ന എട്ട് ടോറസ് ലോറികൾ പൊലീസ് കസ്റ്റഡിയിൽ; സംഭവം മലപ്പുറം വള്ളിക്കുന്നിൽ
മലപ്പുറം: വയൽ നികത്താൻ മണ്ണുമായിവന്ന എട്ട് ടോറസ് ലോറികൾ പൊലീസ് കസ്റ്റഡിയിൽ. സംഭവം മലപ്പുറം വള്ളിക്കുന്നിൽ. വയൽ നികത്താൻ മണ്ണുമായ് എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിളിക്കുകയായിരുന്നു. വയൽ നികത്താൻ മണ്ണുമായ് എത്തിയ എട്ട് ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞു പരപ്പനങ്ങാടി പൊലീസിൽ ഏല്പിച്ചു. കരുമരക്കാട് മടവംപാടം മണ്ണിട്ട് നികത്തുന്നതിനായി അസമയത്തു മണ്ണുമായി എത്തിയ ലോറികളാണ് തടഞ്ഞിട്ടത്.
കൂട്ടുമൂച്ചി - കരുമരക്കാട് പരുത്തിക്കാട് റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. ഈ റോഡിലൂടെ മണ്ണ് ലോറികൾ കൂട്ടത്തോടെ അമിത വേഗതയിൽ എത്തുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസിന് സ്റ്റേഷനിൽ നിന്ന് എത്തി ചേരാൻ ഏറ്റവും ദൂരം കൂടുതലുള്ള സ്ഥലമായ കരുമരക്കാട് എത്തുമ്പോഴേക്കും ലോറികൾ മണ്ണടിച്ചു പോകുമെന്നതിനാൽ നാട്ടുകാരോട് വാഹനങ്ങൾ തടഞ്ഞിടാൻ നിർദ്ദേശിച്ചു.
അതനുസരിച്ച് നാട്ടുകാർ ലോറികൾ തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പാസ്സില്ലാതെ മണ്ണുമായെത്തിയ എട്ടുലോറികൾ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സത്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാഹുൽ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലോറികൾ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷ് പറഞ്ഞു.



