- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ തീർഥാടനത്തിനായി പുണ്യഭൂമിയിലെത്തി; ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ്: ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ മലപ്പുറം ചങ്ങരംകുളം കുമ്പിള വളപ്പിൽ ബീപാത്തുട്ടി (54) മദീനയിൽ നിര്യാതയായി. ബുധനാഴ്ച രാത്രി മദീനയിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് അബൂബക്കർ, മകൾ ഷഹല എന്നിവരോടൊപ്പമാണ് ബീപാത്തുട്ടി ഉംറ നിർവഹിക്കാനെത്തിയത്. മദീനയിലെത്തിയതിന് പിന്നാലെയാണ് ഇവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
പിതാവ് ഉസ്മാൻ, മാതാവ് പാത്തുണ്ണി. മക്കളായ അഷ്‌റഫ്, ഷാഹിദ് (ഇരുവരും ദുബായിൽ), ഷഹല എന്നിവരാണ്. മുഹമ്മദ് (ഖത്തർ), ഷംസുദ്ദീൻ, നജ്മത്ത് എന്നിവർ മരുമക്കളാണ്. മരണവിവരമറിഞ്ഞ് ദുബായിലുള്ള മക്കൾ കഴിഞ്ഞ ദിവസം മദീനയിലെത്തിയിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച മദീനയിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകരായ അൻവർ ഷാ, അബ്ദുൽ അസീസ് കുന്നുംപുറം എന്നിവരാണ് നിയമനടപടികൾക്ക് നേതൃത്വം നൽകിയത്. ഈ വിയോഗം ഉംറ തീർത്ഥാടനത്തിനെത്തുന്ന മലയാളികൾക്കിടയിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.


