- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞുവെച്ചു; ഭീഷണിപ്പെടുത്തി 18000 രൂപ കവർന്നെടുത്തു; ചൊക്ലിയിൽ മൂന്ന് പേർ പിടിയിൽ
ചൊക്ലി:വിദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞുവെച്ചു ബന്ദിയാക്കി ആക്രമിക്കുകയും പണം കവർച്ച ചെയ്യുകയും ചെയ്ത മൂന്ന് പേരെ ചൊക്ലി പൊലീസ് പിടികൂടി.പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റെവിടെ സാദത്ത് (32),ഫനർ ഹൗസിൽ റിസ് വാൻ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്‌പെക്ടർ സി. ഷാജുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ വെള്ളൂർ മുപ്പന്റകത്ത് സുഹൈലിന്റെ (38)പരാതിയിലാണ് അറസ്റ്റ്.ചൊവ്വാഴ്ച രാത്രി പത്തരയോടെ പുളിയനമ്പ്രം ഒലിപ്പിൽ വച്ചാണ് സംഭവം.പുലർച്ച നാലരവരെ സുഹൈലിനെ ബന്ദിയാക്കിവെച്ചശേഷമായിരുന്നു പണം തട്ടിയെടുത്തത്.വിദേശത്തുള്ള സഹപ്രവർത്തകന്റെ ഒലിപ്പിലുള്ള വീട്ടിൽ എത്തിയ സുഹൈലിനെ ബന്ദിയാക്കിയ ശേഷം മർദിക്കുകയും കാറിലുണ്ടായിരുന്ന മൂവായിരം രൂപയും എ.ടി.എം കാർഡുപയോഗിച്ചു 15,000 രൂപയും കവരുകയായിരുന്നു.വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയെയും ചേർത്തു അപവാദ പ്രചാരണം നടത്തും എന്നും വിഡിയോ ചിത്രീകരിച്ചു നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
വിദേശത്തേക്ക് തിരിച്ചു പോകുന്നതിനിടയിൽ സുഹൃത്തിന് കൊടുക്കാനുള്ള ചില സാധനങ്ങൾ എടുക്കാനാണ് സുഹൈൽ ഒലിപ്പിൽ എത്തിയത്. പയ്യന്നൂരിൽനിന്നും നേരത്തെ തിരിച്ചതാണെന്നും,മറ്റു ചില സ്ഥലങ്ങളിൽകൂടി പോകേണ്ടിവന്നതിനാലാണ് ഇവിടെ എത്താൻ രാത്രിയായതെന്നും സുഹൈൽ പറയുന്നു.അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




