- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയിലിരുന്ന് ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന മരുമകളെ വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി; കേസിൽ അമ്മായിയച്ഛനെ അറസ്റ്റ് ചെയ്ത് പോലീസ്

പറവൂർ: പറവൂരിൽ കുടുംബവഴക്കിനെ തുടർന്ന് 74 വയസ്സുകാരനായ അമ്മായിയച്ഛൻ മരുമകളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിൽ അനുപയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുപയെ രാജൻ ആദ്യം മർദിക്കുകയും പിന്നീട് വാക്കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നു. അനുപയുടെ മുഖത്തും ചെവിയുടെ ഭാഗത്തും മർദനമേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവം നടക്കുമ്പോൾ അനുപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അനുപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും, കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിച്ചുവന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
ചെറായി തുണ്ടത്തുംകടവ് സ്വദേശികളായ പരേതനായ വിൽസന്റെയും സരോജിനിയുടെയും മകളാണ് അനുപ. അറസ്റ്റിലായ രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുടുംബ കലഹങ്ങൾ ഗുരുതരമായ ആക്രമണങ്ങളിൽ കലാശിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറുന്നു.


