- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു; പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം; ജീപ്പിൽ ഉണ്ടായിരുന്നവരിൽ കൂടുതലും തേയില തോട്ടം തൊഴിലാളികൾ; അപകടം തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം; ജീപ്പ് വീണത് പാറക്കെട്ടിലേക്ക്; ജീപ്പിന്റെ നിയന്ത്രണം വിട്ടത് തോട്ടത്തിലെ ജോലി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങവേ
മാനന്തവാടി: മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. മരിച്ചവർ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് തലപ്പുഴ തവിഞ്ഞാൽ പഞ്ചായത്തിലെ കണ്ണോത്തുമലയ്ക്ക് സമീപമായിരുന്നു അപകടം. തേയില തോട്ടത്തിലെ തൊഴിലാളികളായ തലപ്പുഴ മക്കിമല സ്വദേശികളാണ് മരിച്ചത്. ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറക്കെട്ടിലേക്കാണ് ജീപ്പ് വീണത്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു.
ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11 പേരും സ്ത്രീകളായിരുന്നെന്നാണ് വിവരം. ഇവർ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനം മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും
വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.: പോസ്റ്റുപോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജന്മാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്‌സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.




