തിരുവനന്തപുരം:മുൻകാലങ്ങളിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കുറഞ്ഞതായി മന്ത്രി ജെ. ചിഞ്ചുറാണി.സെപ്റ്റംബറിൽ സംസ്ഥാനത്താകെ 8355 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.എന്നാൽ ഒക്ടോബറിൽ ഇത് 7542 ആയി കുറഞ്ഞു.ഇതുവരെ തെരുവുനായ്ക്കളുടെ കടിയേറ്റ് സംസ്ഥാനത്ത് 24 പേരാണ് മരിച്ചതെന്നും ഇതിൽ ആറുപേർ മാത്രമാണ് വാക്‌സിൻ എടുത്തിരുന്നതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

വാക്‌സിന് ഗുണനിലവാരമുണ്ടെന്ന് കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്.സംസ്ഥാനത്ത് ഏപ്രിൽ മുതൽ ഇതുവരെ 9001 നായ്ക്കളെയാണ്? എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരിച്ചത്. വിപുല കാമ്പയിൻ തുടങ്ങിയ സെപ്?റ്റംബർമുതൽ നവംബർവരെ 3285 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു.സംസ്ഥാനത്താകെ 18 കേന്ദ്രങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്.37 എണ്ണം കൂടി ആരംഭിക്കും. കുടുംബശ്രീക്കാണ് നേരത്തേ വന്ധ്യംകരണ ചുമതലയുണ്ടായിരുന്നത്.കോടതി ഉത്തരവിനെ തുടർന്ന് രണ്ടുവർഷമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്.ഇതാണ് തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കാനിടയാക്കിയതെന്നും മന്ത്രി കണക്കുകൾ നിരത്തിക്കൊണ്ട് വ്യക്തമാക്കി.

2022- 23 കാലഘട്ടത്തിലേക്കായി 10,06,960 ഡോസ് പേവിഷ വാക്‌സിനാണ് സംഭരിച്ചത്.ഇതിൽ 4,72,608 ഡോസ് ചെലവഴിച്ചു കഴിഞ്ഞു.ഇനി 5,34, 352 ഡോസുകൾ ബാക്കിയുണ്ട്.2022 സെപ്?റ്റംബർ 20 മുതലാണ് തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ 11,651 തെരുവുനായ്ക്കൾക്കാണ് കുത്തിവെപ്പ് നൽകിയത്.3,38,938 വളർത്തുനായ്ക്കൾക്കും സെപ്റ്റംബർ ഒന്നിനുശേഷം വാക്‌സിൻ നൽകി. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി കേന്ദ്ര പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇതിനുള്ള വാക്‌സിൻ വാങ്ങുന്നതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.