പാലക്കാട് : ദീപാലിക്ക് പടക്കം പൊട്ടിച്ചതിന് അമ്മയേയും മകനേയും മർദ്ദിച്ച അയൽവാസിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് ദളിത് കുടുംബത്തെയാണ് അയൽവാസി മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.അയൽവാസിയുടെ ആക്രമണത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ ആഴ്ചകളായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.അയൽവാസിക്കെതിരെ വടക്കഞ്ചേരി പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത

ഒക്ടോബർ 23ന് ദീപാവലി തലേന്ന് രാത്രി പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസിയായ റഹ്മത്തുള്ളയും മകനുമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.അമ്മയുടെ നെഞ്ചത്ത് ചവിട്ടേറ്റതായി പരാതിയിൽ പറയുന്നു.ഓടി വന്ന് എന്താ പടക്കം പൊട്ടിക്കുന്നത് എന്ന് ചോദിച്ചു.രണ്ട് മൂന്ന് പടക്കമേ ഉണ്ടായിരുന്നുള്ളു.മകന്റെ നെഞ്ചിൽ കുത്തികുത്തി ചോദിക്കുന്നത് കണ്ടാണ് താൻ ഇടപെട്ടത്.

മകനെ തള്ളി താഴെയിട്ടെന്നും അമ്മ പറഞ്ഞു. തന്റെ നെഞ്ചിൽ ചവിട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു.തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി മകൻ മണികണ്ഠനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിച്ചയാൾ മദ്യപിച്ചിരുന്നെന്ന് സംശയമുണ്ട്. കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും മണികണ്ഠൻ   പറയുന്നു.

പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മണികണ്ഠൻ.അതേ സമയം പരാതിയിൽ അന്വേഷണം നടന്നു വരികയാണെന്നാണ് വടക്കഞ്ചേരി പൊലീസിന്റെ വിശദീകരണം.