- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ധവിശ്വാസങ്ങൾ മുമ്പത്തേക്കാൾ അധികാമാണിന്ന്: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോൾ നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകൾ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
തിരുവനന്തപുരം: നിധിക്ക് വേണ്ടി നരബലി നടത്തുന്ന അവസ്ഥയിലേക്ക് കേരളം തിരിച്ചു പോകുമ്പോൾ നവോത്ഥാന സദസുകളുടെ ഉത്തരവാദിത്വം വായനശാലകൾ ഏറ്റെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ വായനശാലയുടെ 108-ാം വാർഷികവും സ്ഥാപകൻ വായനശാല കേശവപിള്ളയുടെ 50-ാം ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരുകാലത്ത് സാമൂഹിക നവോത്ഥാന കേന്ദ്രം ആയിരുന്നു വായനശാലകൾ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുക, ജനങ്ങളെ ബോധവൽക്കരിക്കുക എന്ന വലിയ ദൗത്യം കൂടി ഗ്രന്ഥശാലകൾ ഏറ്റെടുത്തിരുന്നു. അന്ധവിശ്വാസങ്ങൾ മുമ്പത്തേക്കാൾ അധികാമാണിന്ന്. അതിനാൽ പഴയതുപോലെ വോത്ഥാന സദസ്സുകളുടെ ഉത്തരവാദിത്വം ഗ്രന്ഥശാലകൾ വീണ്ടും ഏറ്റെടുക്കണം.
യുവാക്കൾ വിദേശത്തേക്ക് പോയി പഠനം നടത്തി അവരുടെ കഴിവുകൾ തെളിയിക്കുന്ന കാലമാണ്. അത്തരം ആഗോള ദൗത്യം വളർത്താനുള കേന്ദ്രങ്ങളായി വായന ശാലകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നവോത്ഥാനം മാത്രമായിരുന്നില്ല ഗ്രന്ഥശാല പ്രവർത്തകർ ചെയ്തിരുന്നത്. ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകർന്നവരാണവർ. പട്ടിണിയിലും അടിമത്വത്തിലും കിടന്ന ജനതയെ നിവർന്നുനിന്ന് സാമ്രാജ്യത്വ ഭരണാധികാരികളോട് അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ പ്രാപ്തരാക്കി. ഇന്ന് അത്തരം സാമൂഹ്യ ഇടപെടൽ നടക്കുന്നുണ്ടോ എന്നത് ചിന്തിക്കണം.
തിരുവനന്തപുരത്തിന്റെ സംസ്‌ക്കാരത്തിൻരേയും പൈതൃകത്തിന്റേയും അവിഭാജ്യ ഘടകമാണ് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. മലയാള ഭാഷയക്കും സാഹിത്യത്തിനും തലയെടുപ്പായ ഗ്രന്ഥശാലയിലാണ് കേരളത്തിലെ നാടക പ്രസ്ഥാനത്തിന് അരങ്ങുണർന്നതും. ഇത്തരമൊരു സ്ഥാപനത്തെ കെട്ടിപ്പെടുത്തു എന്നതാണ് വായനശാല കേശവപിള്ളയുടെ മഹത്വവും വലുപ്പവും. വി മുരളീധരൻ പറഞ്ഞു.
വായനശാല കേശവപിള്ളയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന നാടക അവാർഡ് ആർ.എസ്. മധുവിന് ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനിച്ചു. നിർമ്മിത ബുദ്ധിയുടെയും ശാസ്ത്രസങ്കേതിക വിദ്യയുടെയും കാലത്തിലേക്ക് ഗ്രന്ഥശാലകൾക്ക് എങ്ങനെ മാറാനാകുമെന്ന് ചിന്തിക്കണമെന്നും കാലത്തിന് വായനശാലകൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
വായനശാല കേശവപിള്ള നാടക പുരസ്‌ക്കാരം ആർ എസ് മധുവിന് മന്ത്രി ആന്റണി രാജു സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. പി. സതീശ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ അധ്യക്ഷം വഹിച്ചു. ഡോ എം. ജി. ശശിഭൂഷൺ, പി ശ്രീകുമാർ, എസ്. രാധാകൃഷ്ണൻ, ആർ എസ് മധു എന്നിവർ പ്രസംഗിച്ചു



